Quantcast

'കർണാടക സർക്കാർ പകപോക്കുകയാണ്': മഅ്ദനിയുടെ യാത്രക്കുള്ള സുരക്ഷാ ചെലവ് അംഗീകരിക്കാൻ കഴിയില്ലെന്ന് പി.ഡി.പി

പി.ഡി.പി.കേന്ദ്രകമ്മിറ്റിയുടെ അടിയന്തര യോഗം രാവിലെ 11ന് എറണാകുളത്ത് ചേരും

MediaOne Logo

Web Desk

  • Updated:

    2023-04-26 01:16:27.0

Published:

26 April 2023 1:12 AM GMT

abdul nasser madanil; PDP
X

ബംഗളൂരു: ജാമ്യവസ്ഥയിൽ സുപ്രീം കോടതി അനുവദിച്ച ഇളവിനെ തുടർന്ന് പി.ഡി.പി.ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര മുടക്കാൻ കർണ്ണാടക സർക്കാർ നടത്തുന്നത് പകപോക്കലാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി. കേരളത്തിലേക്കുള്ള യാത്രക്ക് സുരക്ഷാ ചെലവ് ഒരു കോടിയോളം രൂപ മഅ്ദനി വഹിക്കേണ്ടതുണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. നിയമപരമായും രാഷ്ട്രീയമായും സ്വീകരിക്കേണ്ട തുടർകാര്യങ്ങൾ ചർച്ച ചെയ്യാൻ പി.ഡി.പി.കേന്ദ്രകമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് രാവിലെ 11 മണിക്ക് എറണാകുളത്ത് ചേരും.

20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.

താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ പോകാൻ പറ്റില്ല, റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മഅദ്നി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയിൽ പൊലീസ് മറുപടി നൽകിയിരിക്കുന്നത്. അതേസമയം വൻ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅ്ദനി. തുടർനീക്കം സുപ്രിംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

ഏപ്രിൽ 20-ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അൻവാർശേരിയിലെത്തിയത്.

TAGS :

Next Story