Quantcast

കണ്ണൂരിൽ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമയും ഭർത്താവുമായുള്ള ഫോൺ സംഭാഷണം പുറത്ത്

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2025-07-24 10:14:23.0

Published:

24 July 2025 2:20 PM IST

കണ്ണൂരിൽ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമയും ഭർത്താവുമായുള്ള ഫോൺ സംഭാഷണം പുറത്ത്
X

കണ്ണൂർ: കണ്ണൂരിൽ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾ മുൻപ് ഭർത്താവുമായി റീമ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കുഞ്ഞിനെ വേണമെന്ന് കമൽരാജ് റീമയോട് ആവശ്യപ്പെടുന്നുണ്ട്. ഭർത്താവിന്റെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ലെന്ന് റീമ മറുപടി നൽകി. പരസ്പര ധാരണയോടെ പിരിയാം എന്നും റീമ ഫോൺ സംഭാഷണത്തിൽ പറയുന്നു.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസത്തിന് ശേഷമാണ് മകന്‍റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് റീമയുടെ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.

റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. ഭർതൃ വീട്ടിൽ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പിൽ പറഞ്ഞു. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടെന്നും മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല. തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും റീമ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു.

വാർത്ത കാണാം:


TAGS :

Next Story