Quantcast

മകളുടെ ക്ഷേമം ലക്ഷ്യമാക്കി മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമാകില്ലെന്ന് ഹൈക്കോടതി

ഇപ്രകാരം നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് എം. ആർ അനിത വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-12-15 06:45:07.0

Published:

15 Dec 2021 6:34 AM GMT

മകളുടെ ക്ഷേമം ലക്ഷ്യമാക്കി മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമാകില്ലെന്ന് ഹൈക്കോടതി
X

സ്വന്തം മകളുടെ ക്ഷേമം ലക്ഷ്യമാക്കി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമാകില്ലെന്ന് ഹൈക്കോടതി. ഇപ്രകാരം നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് എം. ആർ അനിത വ്യക്തമാക്കി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹരജിയാണ് കോടതി പരിണഗിച്ചത്.

വിവാഹത്തിന് തനിക്ക് ലഭിച്ച 55 പവൻ സ്വർണാഭരണങ്ങൾ സഹകരണ ബാങ്കിലെ ലോക്കറിൽ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നൽകാൻ നിർദേശിക്കണമെന്നുമുള്ള യുവതിയുടെ പരാതിയിലാണ് സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവുണ്ടായത്. എന്നാൽ, ആഭരണങ്ങൾ സ്ത്രീധനമല്ലാത്തതിനാൽ ഇത്തരമൊരു ഉത്തരവിടാൻ സ്ത്രീധന നിരോധന ഓഫീസർക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. യുവതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയ സ്വർണാഭരണങ്ങൾ ഹരജിക്കാരന്‍റെയും യുവതിയുടെയും പേരിലുള്ള സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ നിയമപ്രകാരം സ്ത്രീധനത്തിന്‍റെ പരിധിയിൽ വരില്ല. ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയോയെന്ന് ഉത്തരവിൽ വ്യക്തമല്ല. അതിനാൽ, ഓഫീസറുടെ നടപടി നിയമപരമല്ലെന്ന് വിലിയിരുത്തിയ കോടതി ഉത്തരവ് റദ്ദാക്കി. ലോക്കറിൽ വച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്‍റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന ഹരജിക്കാരന്‍റെ ഉറപ്പ് യുവതി സമ്മതിച്ചതിനെ തുടർന്ന് ഹരജി തീർപ്പാക്കി.

TAGS :

Next Story