Quantcast

'പദ്ധതി തുക ഉയർത്തിയത് ആർക്കു വേണ്ടിയാണ്?'; എ.ഐ കാമറ വിവാദത്തിൽ രമേശ് ചെന്നിത്തല

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്‌വിടണമെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Updated:

    2023-04-24 10:31:10.0

Published:

24 April 2023 9:45 AM GMT

For whom was the scheme price raised?; Ramesh Chennithala in AI camera controversy
X

രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ സർക്കാറിനെതിരെ ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്‌വിടണമെന്ന ആവശ്യപ്പെട്ട രമേശ് ചെന്നിത്തല പദ്ധതി തുക ഉയർത്തിയത് ആർക്കുവേണ്ടിയാണെന്ന് ചോദിച്ചു.

കെൽട്രോൺ എത്രകോടി രൂപ വായ്പയെടുത്തു എന്ന് വ്യക്തമാക്കണം. കെൽട്രോൺ ഉയർത്തിയ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എ.ഐ കാമറ ഇടപാടിന് പിന്നിൽ വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു. മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ല. എസ് ആർ ഐ ടി കമ്പനിക്ക് ഈ മേഖലയിൽ പ്രവർത്തി പരിചയം ഇല്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ ഫോണിന് പിന്നിലും ഈ കമ്പനിയാണ്. ഇവയെല്ലാം കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനികളാണ്. സർക്കാർ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വില ഇല്ല. കെൽട്രോൺ കാമറയുടെ ഘടകങ്ങൾ വസ്തുക്കൾ വാങ്ങി നിർമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മെയിൻറനൻസിന് വേണ്ടി വീണ്ടും കാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം എല്ലാം അഴിമതി നടത്താൻ വേണ്ടിയാണ്. എസ് ആർ ഐ ടി കമ്പനി അധികാര ദല്ലാളാണെന്നും സതീശൻ പറഞ്ഞു.

'ഈ പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി നടന്നിട്ടുണ്ട്. കരാർ നൽകിയത് വഴിവിട്ട രീതിയിലാണ്.കെൽട്രോണിന്റെ മറവിൽ സ്വകാര്യകമ്പനികൾക്ക് കടന്ന് വരാൻ വഴി ഒരുക്കുകയാണ്. ഊരളുങ്കലും എസ് ആർ ഐ ടിയും തമ്മിൽ ബന്ധമുണ്ട്. എസ് എൻ സി ലാവ്ലിൻ അഴിമതി പോലെയുള്ള അഴിമതിയാണ് എ.ഐ ക്യമാറയിലും നടക്കുന്നത്'. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story