Quantcast

ഗവർണ്ണറും മുഖ്യമന്ത്രിയും ടോം&ജെറി കളിക്കുന്നു-രമേശ് ചെന്നിത്തല

അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു

MediaOne Logo

Web Desk

  • Published:

    17 Feb 2022 2:58 PM GMT

ഗവർണ്ണറും മുഖ്യമന്ത്രിയും ടോം&ജെറി കളിക്കുന്നു-രമേശ് ചെന്നിത്തല
X

ഗവർണ്ണറും മുഖ്യമന്ത്രിയും ടോം & ജെറി കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി, അധികാര തുടർച്ചക്ക് ബി.ജെ.പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവർണർ.സർക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്. ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എ.കെ.ജി സെന്റർ ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണർ അനുനയത്തിന് തയ്യാറായിരുന്നില്ല. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്.

ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമസഭ സെക്രട്ടേറിയേറ്റിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമായിരുന്നു ഇത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. അഡീഷണൽ പി.എ നിയമനത്തിലെ സർക്കാരിന്റെ കത്ത് പ്രകോപിപ്പിച്ചു. കത്ത് സർക്കാർ പുറത്ത് വിട്ടത് ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. പരമ്പരാഗത രീതിക്ക് നിരക്കുന്നതല്ല നിയമനമെന്ന് സർക്കാർ കത്തിൽ പറഞ്ഞിരിന്നു.

TAGS :

Next Story