Quantcast

ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് റിമാന്റ് റിപ്പോർട്ട്

രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി

MediaOne Logo

Web Desk

  • Updated:

    2022-02-23 15:23:45.0

Published:

23 Feb 2022 3:19 PM GMT

ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് റിമാന്റ് റിപ്പോർട്ട്
X

തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് റിമാന്റ് റിപ്പോർട്ട്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസിൽ അറസ്റ്റിലായവരുടെ റിമാന്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായവർ.

തിങ്കളാഴ്ച പുലർച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്.

TAGS :

Next Story