Quantcast

'ഷിബിലിയാണ് ഫർഹാനയെ കുടുക്കിയത്, ഏഴാം ക്ലാസ് മുതൽ അവര്‍ പ്രണയത്തിലായിരുന്നു'; ഫര്‍ഹാനയുടെ മാതാവ് ഫാത്തിമ

'സിദ്ദീഖിനെ ഫർഹാന വഴിയാണ് ഷിബിലി പരിചയപ്പെട്ടത്. ഫർഹാന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് ഷിബിലിക്ക് ജോലി നൽകിയത്'

MediaOne Logo

Web Desk

  • Updated:

    2023-05-27 12:31:49.0

Published:

27 May 2023 11:45 AM GMT

Shibli trapped Farhana, they were in love since 7th grade; Farhanas mother is Fatima
X

പാലക്കാട്: കോഴിക്കോട്ടെ വ്യവസായി സിദ്ദീഖിന്‍റെ കൊലപാതകത്തിൽ പ്രതി ഫർഹാനയെ ഷിബിലിയാണ് കുടുക്കിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ മീഡിയ വണിനോട് പറഞ്ഞു. സിദ്ദീഖിനെ ഫർഹാന വഴിയാണ് ഷിബിലി പരിചയപ്പെട്ടത്. ഫർഹാന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് ഷിബിലിക്ക് ജോലി നൽകിയത്. ഷിബിലിയും ഫർഹാനയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും ഷിബിലിക്കായി ഫർഹാന പലരോടും പണം കടം വാങ്ങിയെന്നും ഫാത്തിമ പറഞ്ഞു.

'അവൾ ഏഴാം ക്ലാസ് മുതൽ ഷിബിലിയുമായി പ്രണയത്തിലായിരുന്നു. അത് തുടർന്നുപോയപ്പോൾ ഞങ്ങൾ പോക്‌സോ കേസ് നൽകി. ഇതേതുർന്ന് അവൻ ജയിലിലായി. അവന് വീടോ കുടിയോ ഒന്നും ഇല്ല. ഒരു ഉമ്മ മാത്രമേയുള്ളൂ. ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു. ഇവര് സ്‌കൂളിൽ നിന്ന എങ്ങോട്ടൊക്കെ പോകുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. ടീച്ചർമാർ വിളിച്ച് പറഞ്ഞുമില്ല. പിന്നെ ഇവള് ഷിബിലിയുടെ കൂടെ ബൈക്കിൽ പോകുന്നത് കണ്ട് പലരും എന്റെ മൂത്ത മകനോട് പറഞ്ഞിരുന്നു. അതിന് ശേഷം അവനുമായുള്ള ബന്ധം നിർത്തിയതായിരുന്നു. പിന്നെ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എങ്ങനെയാണ് വീണ്ടും ബന്ധം തുടർന്നതെന്ന് അറിയില്ല. ഫാത്തിമ പറഞ്ഞു.

'അവന്റെ ഭീഷണി കാരണം കുറേ കടമുണ്ട്. ഇവള് അവന് പൈസയുണ്ടാക്കി കൊടുക്കണം. 23 തിയതി രാവിലെയാണ് കാണതായത്. പത്താം ക്ലാസ് കഴിഞ്ഞിട്ട് അവന്റെ ശല്യം കാരണം പഠിക്കാനൊന്നും ഞങ്ങൾ വിട്ടിട്ടില്ല. വൈകിയാണ് അവൾ എണീക്കാറ്. അവൾക്ക് ടെൻഷൻ കൊടുക്കണ്ടെന്ന് വെച്ച് അതിന് ഞങ്ങളൊന്നും പറയാറില്ല. രാവിലെ ചായേം കടിം ഉണ്ടാക്കി കഴിഞ്ഞ് കഴിക്കാൻ വിളിക്കാൻ ചെന്നപ്പോൾ ആളില്ല. അവനുമായി വല്യ അടുപ്പമാണ് അവൾക്ക്. അവന് എന്തെങ്കിലും പറ്റിയാലോ ജോലിയില്ലെങ്കിലോ ഇവൾക്ക് വല്ലാത്ത തലവേദനയാണ്. ഫാത്തിമ കൂട്ടിച്ചേര്‍ത്തു'.

'ഇവനുമായുള്ള കല്യാണത്തിന് ഞങ്ങൾക്ക് ആർക്കും ഇഷ്ടമില്ലായിരുന്നു. പിന്നെ അവളുടെ ഇഷ്ടത്തിന് വഴങ്ങി സമ്മതിച്ചു. എന്നാൽ പള്ളിയിൽ ചെന്ന് കല്യാണക്കാര്യം പറഞ്ഞപ്പോൾ ഇവന് ഒരു ഡോക്യുമെന്റ്‌സും ഇല്ല. ഈ മെയ് 10 നാണ് അവൾക്ക് 18 വയസായത്. ഇവനെ റെയിൽവേസറ്റേഷനിൽ കാത്തിരിക്കുമ്പോഴാണ് സിദ്ദീറഖിനെ ഇവൾ കണ്ടുമുട്ടിയത്. അങ്ങനെ കാര്യം തിരക്കിയപ്പോൾ വിവാഹം കഴിക്കാനുള്ളയാളെ കാത്തിരിക്കുകയായാണെന്ന് പറഞ്ഞു. അങ്ങനെ ഫർഹാനയുടെ ശിപാർശയിലാണ് ഷിബിലിയെ സിദ്ദീഖിന്റെ ഹോട്ടലിൽ ജോലിക്കായി എടുക്കുന്നത്. ഇവനോട് വല്യ സ്‌നേഹമായിരുന്നു അയാൾക്ക്. ഇവനെ ജോലിയെടുക്കാനൊന്നും സമ്മതിക്കില്ല. കാറിൽ കൊണ്ടുപോക്കുമൊക്കെയായിരുന്നു. അങ്ങനെ ആധാർ ഉണ്ടാക്കി അതിന്റെ ഫോട്ടോ ഇവൾക്ക് അയച്ചുകൊടുത്തു. അത് വാങ്ങാനാണ് ഫർഹാന പോയത്. ബാക്കിയെല്ലാം വാര്‍ത്തകളില്‍ വന്നത് മാത്രമേ ഞങ്ങള്‍ക്കും അറിയൂ'. ഫര്‍ഹാനയുടെ മാതാവ് ഫാത്തിമ പറഞ്ഞു.


TAGS :

Next Story