Quantcast

ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

MediaOne Logo

Web Desk

  • Published:

    18 Dec 2022 2:47 PM GMT

ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി
X

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വീട്ടിൽവെച്ചും കടവന്ത്രയിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.

15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ സുനു. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു.

TAGS :

Next Story