Quantcast

താനൂർ ബോട്ടപകടം: 'അന്വേഷണത്തില്‍ കൈകടത്തലുണ്ടാവില്ല, കുറ്റവാളികളെല്ലാം കുടുങ്ങും'- അഹമദ് ദേവര്‍ കോവില്‍

കൂടുതൽ സഹായം ആർക്കെങ്കിലും വേണമെന്നുണ്ടെങ്കിൽ അതു കൂടി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-18 06:49:43.0

Published:

18 May 2023 6:47 AM GMT

tanur boat accident | Ahamed Devarkovil minister
X

താനൂർ ബോട്ടപകടത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ കൈമാറണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെവന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. അതിൽ ഒരു തരത്തിലുള്ള കൈ കടത്തലും നടത്തുന്നത് ശരിയല്ല. ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇത് ലഭ്യമാവുന്ന മുറയ്ക്ക് കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സഹായം ആർക്കെങ്കിലും വേണമെന്ന പരാമർശം ഉണ്ടെങ്കിൽ അതു കൂടി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,അപകടത്തിന്‍റെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘമെത്തി. കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘം അപകടത്തിൽ പെട്ട ബോട്ട് പരിശോധിച്ചു. ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന അന്വേഷണ സംഘത്തിൻറെ പ്രാഥമിക നിഗമനം ശരിവെക്കുകയാണ് ബോട്ട് പരിശോധിച്ച കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘവും ഒപ്പം രൂപമാറ്റം വരുത്തിയ ബോട്ടിന്‍റെ അളവുകളിലടക്കം നിയമലംഘനങ്ങളുണ്ടായോ എന്നും പരിശോധിക്കും.

ബോട്ടിന്‍റെ കാലപ്പഴക്കമടക്കം കണ്ടെത്താൻ വിശദമായ പരിശോധന നടത്തണം. പരിശോധന തുടരുമെന്ന് വിദഗ്ധ സമിതി പറഞ്ഞു. ബോട്ടിന് സർവീസ് നടത്താൻ അനുമതി ലഭിച്ചത് സംബന്ധിച്ചും പൊലീസ് വിശദമായി പരിശോധിക്കുകയാണ് . ഇതിന്‍റെ ഭാഗമായി ബേപ്പൂരിലെയും ആലപ്പുഴയിലെയും തുറമുഖ ഓഫീസുകളിൽ പരിശോധന നടത്തി രേഖകൾ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളിൽ പറയുന്ന പ്രകാരം തന്നെയാണോ ബോട്ടിന്‍റെ നിലവിലെ രൂപമെന്നതടക്കം പൊലീസ് പരിശോധിക്കും, ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഇതിനിടെ കേസിൽ റിമാൻഡിലായിരുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയാണ് . ബോട്ടുടമ നാസറും സ്രാങ്ക് ദിനേശുമടക്കമുള്ളവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ബോട്ടിന് പ്രവർത്തനാനുമതി ലഭിച്ചത് സംബന്ധിച്ചടക്കം ഉടമ നാസറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതോടൊപ്പം കസ്റ്റഡിയിലുള്ള പ്രതികളുമായി തെളിവെടുപ്പും പൂർത്തിയാക്കും.


TAGS :

Next Story