'ഒന്നും ഒളിക്കാനില്ല, ഏത് അന്വേഷണവും നേരിടാൻ തയാര്‍': മണപ്പാട് ഫൗണ്ടേഷൻ സിഇഒ
ഒരുപാട് എഫ്‍സിആര്‍ഐ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങൾക്ക് പുതുക്കി കിട്ടിയത്

കോഴിക്കോട്: പുനര്‍ജനി വിവാദത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് മണപ്പാട് ഫൗണ്ടേഷൻ സിഇഒ അമീര്‍ അഹമ്മദ്. മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയ പശ്ചാത്താലത്തിലാണ് അമീര്‍ അഹമ്മദിന്‍റെ പ്രതികരണം . വിജിലൻസ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
മണപ്പാട് സിഇഒ അമീർ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണം. സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്ന് വിജിലൻസ് പറയുന്നു. എഫ്‍സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
1993 മുതൽ രജിസ്ടേഡ് ആയ ഒരു എൻജിഒയാണ് മണപ്പാട് ഫൗണ്ടേഷനെന്ന് അമീര്‍ അഹമ്മദ് മീഡിയവണിനോട് പറഞ്ഞു. ''ഞങ്ങൾക്ക് എഫ്‍സിആർഎ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാ വര്‍ഷവും ഞങ്ങൾ ഇതിന്‍റെ റിട്ടേൺസ് ഫയൽ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. ഇതിനെല്ലാം പുറമെ വിജിലൻസ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. ഒരു കാര്യവുമില്ലെന്ന് അവര്‍ക്ക് തന്നെ മനസിലായതാണ്. ഞങ്ങളെപ്പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇതിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാൻ എനിക്ക് താൽപര്യമില്ല.
അതേസമയത്ത് സാമൂഹ്യസേവനത്തിനിറങ്ങുന്ന ആൾക്കാരെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇതു കൊണ്ടുപോകുന്നുണ്ട്. 2023ൽ കേന്ദ്രസര്‍ക്കാരിന്‍റെ ഹോം മിനിസ്ട്രി ഞങ്ങളുടെ എഫ്‍സിആർഎ പുതുക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടായിരുന്നെങ്കിൽ അത് പുതുക്കുമായിരുന്നോ. ഒരുപാട് എഫ്‍സിആർഎ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങൾക്ക് പുതുക്കി കിട്ടിയത്. കാരണം ഞങ്ങൾ സുതാര്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങൾക്ക് ഒളിക്കാനായി ഒന്നുമില്ല, ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും മണപ്പാട് ഫൗണ്ടേഷൻ റെഡിയാണ്. ഞങ്ങളുടെ സ്വന്തം കയ്യിൽ നിന്നു പോലും പണം കൊടുത്ത് ഞങ്ങൾ പല സംഗതികളും ചെയ്തിട്ടുണ്ട്'' അമീര്‍ അഹമ്മദ് പറയുന്നു.
Adjust Story Font
16

