Quantcast

42 വർഷം സഹയാത്രികരായിരുന്നപ്പോൾ ജമാഅത്തെ ഇസ്‍ലാമി സി.പി.എമ്മിന് വർഗീയ കക്ഷിയായിരുന്നില്ല: വി.ഡി സതീശന്‍

ആർ.എസ്.എസ് മുസ്ലിം സംഘടനാ ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അസംബന്ധമാണെന്ന് വി.ഡി സതീശന്‍

MediaOne Logo

Web Desk

  • Updated:

    2023-02-21 07:14:15.0

Published:

21 Feb 2023 6:52 AM GMT

vd satheesan
X

vd satheesan

തിരുവനന്തപുരം: മുസ്ലിം സംഘടനകൾ ആര്‍.എസ്.എസുമായി ചർച്ച നടത്തിയതിൽ കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ യുഡിഎഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. 42 വർഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സിപിഎം എന്നും അന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

''ജമാഅത്തെ ഇസ്‍ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത് മുതൽ 2019 വരെ 42 വർഷക്കാലം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ കക്ഷിയായിരുന്നില്ല. 2019 പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്‍ കോൺഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയൻ എത്രയോ തവണ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തിൽ അവരെ തള്ളിക്കളയുകയാണ്''- വി.ഡി സതീശന്‍ പറഞ്ഞു.

ആർ.എസ്.എസ് മുസ്ലിം സംഘടനാ ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അസംബന്ധമാണെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനും കോടിയേരിയും ചെർന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ വത്സൻ തില്ലങ്കേരിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അന്ന് അവര്‍ അത് രഹസ്യമായി മൂടി വക്കാൻ ശ്രമിച്ചു.. അന്ന് മുതൽ ആർ.എസ്.എസ് സി.പി.എം സംഘർഷം ഉണ്ടായിട്ടില്ല. അതിന് ശേഷമാണ് സി.പി.എം കൂടുതലായും കോൺഗ്രസിലെ ചെറുപ്പക്കാരെ കൊല്ലാൻ തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

TAGS :

Next Story