Quantcast

മാനന്തവാടിയിലിറങ്ങിയ ആനയെ ഉടൻ മയക്കുവെടിവെക്കും

കുംകിയാനകളുടെ സഹായത്തോടെ ആനയെ മുത്തങ്ങയിലേക്ക് മാറ്റും

MediaOne Logo

Web Desk

  • Updated:

    2024-02-11 00:55:28.0

Published:

11 Feb 2024 12:51 AM GMT

മാനന്തവാടിയിലിറങ്ങിയ ആനയെ ഉടൻ മയക്കുവെടിവെക്കും
X

വയനാട്: മാനനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആന നേരത്തെ നിലയുറപ്പിച്ച പടമലകുന്നിൽ തന്നെയാണുള്ളത്. രാത്രി താഴേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും വീണ്ടും അവിടേക്കു തന്നെ നീങ്ങിയതായി റേഡിയോ കോളർ വിവരങ്ങൾ പരിശോധിച്ച് വനപാലകർ വിലയിരുത്തി. വെളിച്ചം വീഴുന്ന മുറയ്ക്ക് മയക്കുവെടി വെക്കും. കുംകിയാനകളുടെ സഹായത്തോടെ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. മാനന്തവാടിയിലെ വിവിധ ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

നാട്ടുകാരുടെ വൻ പ്രതിഷേധത്തിന് പിറകെയാണ് ആനയെ മയക്കുവെടിവയക്കാനുള്ള ഉത്തരവിറക്കിയത്. ദൗത്യത്തിന് വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. കർണാടക വനംവകുപ്പും പങ്കാളികളാകും. പിടികൂടിയ ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട് ഉൾവനത്തിൽ തുറന്നുവിടാനുമാണ് ആലോചന.

കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്ത‌ ബേലൂർ മഗ്നെയെന്ന ആനയാണ് വയനാട്ടിൽ ഭീതി വിതച്ചത്. 2023 ഒക്ടോബർ 30ന് കർണാടക വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കുസമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. റേഡിയോ കോളര്‍ ധരിപ്പിച്ചെങ്കിലും സിഗ്നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് ആരോപണം.

TAGS :

Next Story