Quantcast

മാന്യമായാണ് പ്രതിഷേധിക്കാൻ പോയത്: എംവി ജയരാജന് റിജിൽ മാക്കുറ്റിയുടെ മറുപടി

മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-21 16:59:47.0

Published:

21 Jan 2022 4:41 PM GMT

മാന്യമായാണ് പ്രതിഷേധിക്കാൻ പോയത്: എംവി ജയരാജന് റിജിൽ മാക്കുറ്റിയുടെ മറുപടി
X

സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് മാന്യമായാണ് പ്രതിഷേധിക്കാൻ വന്നതെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാതിരാത്രി മറ്റ് എന്തെങ്കിലും കാര്യത്തിന് പോയപ്പോൾ അല്ല തനിക്കെതിരെ അക്രമം നടന്നത്. കഥകൾ ഒന്നും ജയരാജൻ തന്നെ കൊണ്ട് പറയിപ്പിക്കണ്ട. സമരവുമായി മുന്നോട്ട് പോകും. എം വി ജയരാജനെതിരെ രൂക്ഷമായ ഭാഷയിലാണ് റിജിൽ മാക്കുറ്റി പ്രതികരിച്ചുത്.

ജയരാജനും ഡി വൈ എഫ് ഐ യുമാണ് യഥാർത്ഥ ഗുണ്ടകളെന്നും മാല മോഷ്ടിച്ചവർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും അവർക്കെതിരെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി കൂട്ടിച്ചേർത്തു. കെ-റെയിൽ വിശദീകരണ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ രംഗത്തെത്തിയിരുന്നു. മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ പറഞ്ഞു. കള്ള സുവർ എന്നു വിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റിയെ അധിക്ഷേപിക്കുകയും ചെയ്തു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. 'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റില്... കള്ള സുവറ്. സാധാരണ മുണ്ടും ഷർട്ടുമാണ്. ഖദർ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പിൽ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോൾ റിജിൽ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോൾ പാന്റിൽ' - ജയരാജൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് ഇരച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ഗുണ്ടായിസമാണ് നടത്തിയതെന്നായിരുന്നു എംവി ജയരാജൻ മുമ്പ് ആരോപിച്ചത്. വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യം മന്ത്രിയടക്കമുള്ളവരെ മർദിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കല്ല് പിഴുതു മാറ്റുമെന്ന് പ്രഖ്യാപിച്ച നേതാവിന്റെ ഗുണ്ടാ സംഘം ഹാളിന്റെ അകത്ത് കയറി വേദിയിലേക്ക് ഇരച്ചുകയറാനാണ് വന്നത്. ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്. ഭൂവുടമകൾ അടക്കം പങ്കെടുക്കുന്ന സമരമാണെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകും. അതല്ല അവിടെ നടത്തിയത് എന്നതാണ് സത്യം.''വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതിൽ പൊലീസ് ജാഗ്രത പാലിക്കേണ്ടതായിരുന്നു. മന്ത്രിയടക്കമുള്ളവരെ മർദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്നത് -എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്ന്് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

TAGS :

Next Story