ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയത് ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു?: ഡോ. ടി.എസ് ശ്യാംകുമാർ
'ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന ബ്രാഹ്മണനാണ്'.

Photo| Special Arrangement
തൃശൂർ: ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയത് ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി.എസ് ശ്യാംകുമാർ. കൊടുങ്ങല്ലൂരിൽ ടി.എൻ ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്വതന്ത്രസമുദായത്തിന് 90 വയസ്- സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വർണപ്പാളി ഇളക്കിക്കൊണ്ടുപോയത് ഒരു പോറ്റിയാണ്. ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ ഫേസ്ബുക്കിലാകെ ഉപന്യാസം കൊണ്ട് നിറഞ്ഞേനെ. സംശയമൊന്നുമില്ല. പക്ഷേ പോറ്റിയായതിനാൽ ആർക്കും മിണ്ടാട്ടമില്ല. പോറ്റിയല്ലേ ക്ഷമിക്കാവുന്നതേയുള്ളൂ. ബ്രാഹ്മണർ അങ്ങനൊക്കെ ചെയ്യുമോ...?- എന്നാണ് ചിന്തിക്കുന്നത്.
ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന ബ്രാഹ്മണനാണ്. ഗുജറാത്തിൽ വലിയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയത് ബ്രാഹ്മണരാണ്. പക്ഷേ കുറ്റവാളി ഗോത്രങ്ങളായി മുസ്‌ലിംകളെയും ദലിതരേയും പിന്നാക്കരേയും സ്ഥാനപ്പെടുത്തുന്നൊരു വ്യവസ്ഥ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതായും ഡോ. ശ്യാംകുമാർ ചൂണ്ടിക്കാട്ടി.
Adjust Story Font
16

