‘’ശരിയ കോടതിയല്ല, മതവിദ്യാഭ്യാസത്തിനായി ശരിയ ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് പറഞ്ഞത്’’
നിലവില്‍ പത്തെണ്ണമാണ് സ്ഥാപിക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന് അംഗീകാരമായി. മറ്റ് അഞ്ചെണ്ണം പരിഗണനയിലാണ്
രാജ്യവ്യാപകമായി ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്. മതവിദ്യാഭ്യാസത്തിനായി ശരിയ ബോര്‍ഡ് (ദാറുല്‍ ഖാസ) സ്ഥാപിക്കുമെന്നാണ് പറഞ്ഞത്. ഇത് കോടതിയല്ല. വിഷയത്തില്‍ ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയം കളിക്കുകയാണെന്നും വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.
രാജ്യത്തെ എല്ലാ ജില്ലകളിലും മുസ്‍ലിം ജനവിഭാഗത്തില്‍ പെട്ടവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ശരിയ കോടതി സ്ഥാപിക്കാന്‍ അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും രാജ്യവ്യാപകമായി ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. നിലവില്‍ പത്തെണ്ണമാണ് സ്ഥാപിക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന് അംഗീകാരമായി. മറ്റ് അഞ്ചെണ്ണം പരിഗണനയിലാണ്. ഇതിലാദ്യത്തേത് സൂറത്തിൽ ജൂലൈ 22ന് ഉദ്ഘാടനം ചെയ്യും.
വിഷയം ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയവത്കരിക്കുകയാണെന്നും ബോര്‍ഡ് അംഗം സഫര്‍ ജിലാനി കൂട്ടിച്ചേര്‍ത്തു. പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന വാര്‍ത്തക്ക് എതിരെ ഷിയാ വഖഫ് ബോര്‍ഡില്‍ നിന്ന് ഉള്‍പ്പടെ രാജ്യവ്യാപകമായി കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
Adjust Story Font
16