Quantcast

കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ ഡി.കെ ശിവകുമാർ

സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്നും അദ്ദേഹം ആരോപിച്ചു.

MediaOne Logo

  • Published:

    21 Dec 2019 3:33 AM GMT

കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ ഡി.കെ ശിവകുമാർ
X

ഒരു കാരണവുമില്ലാതെയാണ് കർണാടകയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാറിന് താല്‍പര്യം. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്നും അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനായി നിങ്ങൾ രേഖകൾ ആവശ്യപ്പെടുകയാണെങ്കിൽ എന്നെപ്പോലുള്ളവർക്ക് സമർപ്പിക്കാം. എന്നാൽ ഗ്രാമങ്ങളിലുള്ളവർക്ക് സ്കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്തപ്പോൾ എവിടെനിന്ന് അവർ അവരുടെ സർട്ടിഫിക്കറ്റുകളും രേഖകളും കാണിക്കും. ആളുകൾ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾ അവരെ ജയിലിലടക്കുമോ? നിങ്ങൾ എത്ര പേരെ ജയിലിലേക്ക് അയക്കുമെന്നും ശിവകുമാർ ചോദിച്ചു.

TAGS :

Next Story