ഝാര്‍ഖണ്ഡില്‍ തോക്ക് ചൂണ്ടി 17കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഝാര്‍ഖണ്ഡില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി 17 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ആണ്‍സുഹൃത്തിനൊപ്പം പുറത്തുപോവുകയായിരുന്നു പെണ്‍കുട്ടിയെ ബാഗ്ബെര പ്രദേശത്ത് വച്ച് പ്രതികളിലൊരാള്‍ തോക്ക് ചൂണ്ടി ബലമായി കല്യാദി ഗോശാലക്ക് സമീപത്തേക്ക് കൊണ്ടുപോയതായി പൊലീസ് സൂപ്രണ്ട് തമിഴ് വാനന്‍ പറഞ്ഞു. അവിടെ വച്ച് സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ശങ്കര്‍ തിയു, റോഷന്‍ കുജുര്‍, സുരാജ് പത്രോ,സണ്ണി സോറന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെയാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് അയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. തോക്കും രണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സംഭവം നടന്നയുടനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡാൻസ് ക്ലാസ്സിൽ നിന്ന് മടങ്ങുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിനിടെ ഇത് തെറ്റാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Adjust Story Font
16