നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ യു.പി; 10 വര്‍ഷം വരെ തടവ്, പിഴ
ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്
നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
The ordinance provides for jail term of 1-5 years with Rs 15,000 penalty for forceful religious conversion. For conversions of minors & women of SC/ST community, there will be jail term of 3-10 years with Rs 25,000 penalty: State Cabinet Minister Siddharth Nath Singh https://t.co/D6uTXIAHic
— ANI UP (@ANINewsUP) November 24, 2020
ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.
ലൗ ജിഹാദ് പോലെയുള്ളവ തടയാൻ ഹരിയാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
In cases of forced mass conversions, the ordinance provides for jail term of 3-10 years with Rs 50,000 penalty. If a person wants to perform marriage after converting into any other religion, they will need to take permission from DM 2 months before marriage: UP Minister SN Singh pic.twitter.com/ec5CzKEcWQ
— ANI UP (@ANINewsUP) November 24, 2020
Adjust Story Font
16