Quantcast

സൌദി സ്വദേശിവത്കരണം ശക്തം: പല പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കി

ലയാളികള്‍ ജോലി ചെയ്യുന്നതുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ വീണു. ചില സ്ഥാപനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഫോട്ടോയെടുത്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്

MediaOne Logo

Web Desk

  • Published:

    27 Sept 2018 11:54 PM IST

സൌദി സ്വദേശിവത്കരണം ശക്തം: പല പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കി
X

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശോധന ശക്തമാക്കി. മലയാളികള്‍ ജോലി ചെയ്യുന്നതുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ വീണു. ചില സ്ഥാപനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഫോട്ടോയെടുത്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

സെപ്തംബര്‍ 11ന് ആരംഭിച്ചതാണ് നാലു മേഖലയിലെ സ്വദേശി വത്കരണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാം ഘട്ടമായാണാണിത്. ടെക്സ്റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലയിലാണ് പരിശോധന. റിയാദ്, ജിദ്ദ, ഖസീം, മക്ക, മദീന തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ ശക്തമാണ് ഉദ്യോഗസ്ഥ സാന്നിധ്യം. ഇവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിഴ ഈടാക്കി. മുന്നറിയിപ്പ് നല്‍കി ചില സ്ഥാപനങ്ങളുടെ ഫോട്ടോ പകര്‍ത്തിയിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത പക്ഷം ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഏഴായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ നാലായിരത്തോളം സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചെന്നാണ് കണ്ടെത്തല്‍. ഇന്നലെ മാത്രം നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തൊട്ടാകെ പിഴ ഈടാക്കിയിട്ടുണ്ട്. അയ്യായിരം മുതല്‍ ഇരുപത്തി അയ്യായിരം വരെയാണ് നിയമലംഘനത്തിന്റെ തോതനുസരിച്ച് പിഴ. താല്‍ക്കാലികമായി അടപ്പിച്ച സ്ഥാപനങ്ങള്‍ക്ക് ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി പിഴയടച്ചാല്‍ കട തുറക്കാം. നാലു മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ബാധിക്കുക.

TAGS :

Next Story