Quantcast

സ്പോണ്‍സറുടെ അനുവാദമില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റവും റീഎൻട്രി - എക്സിറ്റും; സൗദി ചര്‍ച്ച നടത്തി

കിങ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ വെച്ചാണ് തൊഴില്‍ മന്ത്രാലയം ചര്‍ച്ച സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    24 Feb 2020 2:56 AM IST

സ്പോണ്‍സറുടെ അനുവാദമില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റവും റീഎൻട്രി - എക്സിറ്റും; സൗദി ചര്‍ച്ച നടത്തി
X

വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റവും റീഎൻട്രി - എക്സിറ്റ് വിസ നടപടികളും സ്പോണ്‍സറുടെ അനുവാദമില്ലാതെ അനുവദിക്കുന്നതിനെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തി. സ്വകാര്യ മേഖലാ പ്രതിനിധികളുമായും വ്യവസായ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ വന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് തൊഴില്‍‌ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കും.

കിങ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ വെച്ചാണ് തൊഴില്‍ മന്ത്രാലയം ചര്‍ച്ച സംഘടിപ്പിച്ചത്. രാജ്യത്തെ തൊഴിൽ മേഖല മെച്ചപ്പെടുത്തലായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ഒപ്പം വിദേശത്തു സൗദിയുടെ സൽപ്പേര് നിലനിർത്താനും ഉപകരിക്കുന്ന നിരവധി നിർദേശങ്ങൾ ചര്‍ച്ചയില്‍ വന്നു.

തൊഴിലുടമയുടെ അനുവാദം കൂടാതെ സ്‌പോൺസർഷിപ്പ് മാറുക, റീ എൻട്രി, എക്സിറ്റ് വിസ നടപടികൾ സ്വന്തമായി പൂർത്തീകരിക്കാനാവുക എന്നിവയാണ് മുഖ്യമായും ചർച്ച ചെയ്‌തത്‌. തൊഴിലാളി സൗദിയിൽ വന്ന് ഒരു വർഷമോ അതല്ലെങ്കിൽ മുൻകൂട്ടി നിർണയിക്കുന്ന കാലാവധിയോ പിന്നിടുന്നതോടെ പുതിയ തൊഴിലുടമയിലേക്ക് മാറാൻ അനുവാദം ഉണ്ടാവണമെന്നാണ് നിർദേശം.

അതുപോലെ വിദേശ ജോലിക്കാർ ഉദ്ദേശിക്കുന്ന സമയത്ത് റീ എൻട്രി വിസയിൽ പോകാനും സാധിക്കണം. എന്നാൽ ഇത്തരത്തിൽ രാജ്യം വിടുന്നവർ നിർണിത കാലാവധിക്കുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ അഞ്ചു വർഷത്തേക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് വരാൻ അനുവദിക്കരുതെന്ന് നിബന്ധന ഉണ്ടായിരിക്കണം. പ്രൊഫെഷൻ പരിഗണന കൂടാതെ എല്ലാവർക്കും ഇത് അനുവദിക്കണമെന്നാണ് ചർച്ചയിൽ നിർദേശം വന്നത്.

എന്നാൽ എക്സിറ്റ് വിസയിൽ പോകുന്നയാൾ തൊഴിലുടമയുടെ അനുവാദം വാങ്ങേണ്ടതുണ്ടെന്നും അഭിപ്രായം ഉയർന്നു. കരാർ കാലാവധി കഴിയുന്നതിന് മുമ്പ് എക്സിറ്റിൽ പോകുന്നവർക്ക് അഞ്ചു വര്ഷത്തേക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ വരുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള തൊഴിലാളികളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക, റിക്രൂട്ടിങ് കുറക്കുക, വിദേശത്തു സൗദിയുടെ സൽപ്പേര് ഉയർത്തുക, അവകാശ ലംഘനം കുറക്കുക എന്നിവയാണ് പുതിയ ചർച്ചയുടെയും നിർദേശങ്ങളുടെയും ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story