കൊറോണ ഭീഷണിക്കിടെ ഉംറ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി
സൌദിയുടെ തീരുമാനത്തെ തുടര്‍ന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി

കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനിടെ സൌദിയിലേക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും സൌദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സൌദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.
സൌദി അറേബ്യയുടെ തീരുമാനത്തെ തുടര്‍ന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉംറ യാത്രയ്ക്കായി എത്തിയ യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. ഇഹ്റാം ചെയ്ത യാത്രക്കാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായിരിക്കയാണ്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് സൌദി അറേബ്യയിലെ മക്കയും മദീനയും ലക്ഷ്യമാക്കി തീര്‍ഥാടനത്തിന് വരുന്നത്ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് സൌദി അറേബ്യയിലെ മക്കയും മദീനയും ലക്ഷ്യമാക്കി തീര്‍ഥാടനത്തിന് വരുന്നത്. കൊറോണ വ്യാപകമായി പടരുന്നതിനിടെ മുന്‍കരുതല്‍ എന്ന നിലക്കാണ് വിദേശത്ത് നിന്നും ഉംറക്ക് വരുന്നവര്‍ക്ക് വിലക്ക്. മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തുന്നത് താല്‍ക്കാലികമായി വിലക്കികൊണ്ട് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്ത് വിട്ടത്.
കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും സൌദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലും കുവൈത്തിലും കൊറോണ സ്ഥിരീകരിച്ചവരില്‍ സൌദി സ്വദേശികളുണ്ടായിരുന്നു. ഇറാനില്‍ നിന്നും സന്ദര്‍ശനം കഴിഞ്ഞ് എത്തിയതായിരുന്നു ഇവര്‍.
ഇതോടൊപ്പം ജിസിസി (ആറ് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങളിലുള്ളവര്‍ നാഷണല്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും സൌദി അറേബ്യ വിലക്കി. മുന്നറിയിപ്പുണ്ടാകുന്നത് വരെ പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ വിദേശ യാത്രയും രാജ്യത്തേക്ക് പ്രവേശനവും അനുവദിക്കൂ,
വിദേശത്തുള്ള സൌദികള്‍ക്ക് കൊറോണ ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷമേ സൌദിയിലേക്ക് പ്രവേശിപ്പിക്കൂ. രാജ്യത്തുള്ള സ്വദേശികളോട് കൊറോണയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. സന്ദര്‍ശന വിസക്കും ബിസിനസ് വിസക്കും നിലവില്‍ വിലക്കില്ല.
Adjust Story Font
16

