Quantcast

കോവിഡ് സാഹചര്യത്തിലെ തളർച്ച മറികടന്നു; സൗദിയുടെ എണ്ണേതര വരുമാനം വര്‍ദ്ധിക്കുമെന്ന് ഐ.എം.എഫ്

കോവിഡ് സാഹചര്യം ഗുരുതരമായി 2020ൽ സൗദിയെ ബാധിച്ചുവെങ്കിലും, ഇത് അതിവേഗത്തിൽ മറികടന്നു.

MediaOne Logo

  • Published:

    6 Feb 2021 8:56 AM IST

കോവിഡ് സാഹചര്യത്തിലെ തളർച്ച മറികടന്നു; സൗദിയുടെ എണ്ണേതര വരുമാനം വര്‍ദ്ധിക്കുമെന്ന് ഐ.എം.എഫ്
X

സൗദിയുടെ എണ്ണേതര വരുമാനം വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. കോവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. എണ്ണോത്പാദനം കുറച്ചത് വരും മാസങ്ങളിൽ വരുമാനത്തെ നേരിയ തോതിൽ ബാധിക്കുമെന്നും സംഘടനയുടെ കണക്ക് പറയുന്നു.

കോവിഡ് സാഹചര്യം ഗുരുതരമായി 2020ൽ സൗദിയെ ബാധിച്ചുവെങ്കിലും, ഇത് അതിവേഗത്തിൽ മറികടന്നുവെന്നും ഐ.എം.എഫ് മിഡിലീസ്റ്റ് സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു. ഇതിന്റെ ഭാഗമായി 2020ന്റെ രണ്ടാം പാതിയിൽ സൗദിയുടെ സാമ്പത്തികാവസ്ഥത മെച്ചപ്പെട്ടു. ഉയർത്തിയ വാറ്റും സർക്കാറിന്റെ ക്ഷേമ പദ്ധതികളും പ്രതിസന്ധി മറികടക്കുന്നതിൽ സഹായകരമായി. ആഗോള തലത്തിൽ എണ്ണവില കുറഞ്ഞതോടെ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണോദ്പാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. സൗദി പ്രതിദിനം പത്ത് ലക്ഷം ബാരൽ മാത്രമേ ഈ ധാരണ പ്രകാരം ഉത്പാദിപ്പിക്കൂ. ഇതിനാൽ 3.1 ശതമാനം വളർച്ചയുണ്ടാകേണ്ട സൗദിക്ക് ഇതിൽ 2.6 ശതമാനമേ വളർച്ചയുണ്ടാകൂ. കോവിഡ് സാഹചര്യത്തിലും സ്വകാര്യ മേഖലയിലും ശക്തിപ്പെടേണ്ടി വരുമെന്ന് ഐ.എം.എഫ് പറയുന്നു. ഈ വർഷം 3.2ശതമാനമായിരിക്കും സൗദിയുടെ ജി.ഡി.പിയെന്നാണ് ഐ.എം.എഫ് കണക്ക് കൂട്ടൽ.

TAGS :

Next Story