Quantcast

പന്തിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിന്‍റെ ചിത്രം പങ്ക് വച്ച് ഉർവശി റൗട്ടേല; അവർക്ക് കൗൺസിലിങ് നൽകൂ എന്ന് ആരാധകർ

ഒരിടവേളക്ക് ശേഷം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് റൗട്ടേല എന്നാണ് ആരാധകരുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-01-06 13:24:26.0

Published:

6 Jan 2023 1:22 PM GMT

പന്തിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിന്‍റെ ചിത്രം പങ്ക് വച്ച് ഉർവശി റൗട്ടേല; അവർക്ക് കൗൺസിലിങ് നൽകൂ എന്ന് ആരാധകർ
X

മുംബൈ: കാറപകടത്തില്‍ ഗുരുതരമായി പരിക്കറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷബ് പന്തിനെ അഡ്‍മിറ്റ് ചെയ്ത മുബൈയിലെ ആശുപത്രിയുടെ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. നേരത്തേ പന്തും താനും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി റൗട്ടേല രംഗത്ത് വന്നിരുന്നു. അതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങളും അരങ്ങേറി. പന്താകട്ടെ റൗട്ടേലയുടെ ആരോപണം തള്ളി രംഗത്തെത്തി. പക്ഷേ പന്തിനെ വിടാതെ പിന്തുടര്‍ന്ന റൗട്ടേല വിവാദങ്ങള്‍ കൊഴുപ്പിച്ചു.

ഒരിടവേളക്ക് ശേഷം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് റൗട്ടേല എന്നാണ് ആരാധകരുടെ പ്രതികരണം. ആശുപത്രിയില്‍ കിടക്കുന്ന പന്തിനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തിന്‍റെ സമാധാനം കളയരുത് എന്നാണ് ആരാധകര്‍ പറയുന്നത്. ഉര്‍വശിയെ ഉടന്‍ തന്നെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കണമെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.



പന്ത്-ഉർവശി വിവാദം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ബോളിവുഡ് താരം ഉർവശി റൗട്ടേലയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. 2018ൽ രണ്ടുപേരെയും ഒരുമിച്ച് മുംബൈയിലെ ഒരു ഹോട്ടലിൽ കണ്ടതിനു ശേഷമായിരുന്നു ഇക്കാര്യത്തിൽ വാർത്തകൾ വന്നത്. എന്നാൽ, വാർത്തകൾ പിന്നീട് പന്ത് പരസ്യമായി തള്ളിക്കളഞ്ഞു. കാമുകി ഇഷാ നെഗിയുമായുള്ള പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാൽ, തന്നെ കാണാൻ പന്ത് പത്തു മണിക്കൂർ ഒരു ഹോട്ടൽ ലോബിയിൽ കാത്തുനിന്നെന്ന വെളിപ്പെടുത്തലുമായി ഉർവശി രംഗത്തെത്തി. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് പ്രതികരിച്ചത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു താരത്തിന്റെ ചോദ്യം.

കാത്തുനിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെനിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിനുശേഷമാണ് തിരിച്ചുപോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.'- അവർ പറഞ്ഞു.

'ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വച്ച് കാണാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.' - ഉർവശി കൂട്ടിച്ചേർത്തു.

'വാർത്തകളിൽ നിറഞ്ഞുനിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു പന്തിന്റെ മറുപടി. പിന്നീട് പന്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. 'അനിയാ, ക്രിക്കറ്റ് കളിക്കൂ. പേരുദോഷം കേൾക്കാൻ ഞാൻ മുന്നിയല്ല' - എന്നായിരുന്നു നടിയുടെ പ്രതികരണം. പിന്നീട് നടി ക്ഷമ ചോദിക്കുകയും ചെയ്തു. ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇന്ത്യൻ വിക്കറ്റ് കീപ്പറോട് മാപ്പുപറഞ്ഞത്. 'എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നോട് ക്ഷമിക്കണം'- കൂപ്പുകൈയോടെ നടി പറഞ്ഞു.

പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു അവരുടെ ഉത്തരം. സോഷ്യൽ മീഡിയയിൽ പന്തുമായുണ്ടായ വാക്കുതർക്കങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.


TAGS :

Next Story