ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചില്‍; 19 മരണം, 5 പേരെ കാണാതായി
പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാൻ നഗരത്തിനടുത്തുള്ള പർവതപ്രദേശത്ത് രാവിലെ 6 മണിയോടെയാണ് സംഭവം

പ്രതീകാത്മക ചിത്രം
ബെയ്‍ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ഖനിയിൽ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് സിസിടിവി റിപ്പോർട്ട് ചെയ്തു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാൻ നഗരത്തിനടുത്തുള്ള പർവതപ്രദേശത്ത് രാവിലെ 6 മണിയോടെയാണ് സംഭവം.
രക്ഷാപ്രവര്‍ത്തനത്തിനായി 180ലധികം സന്നദ്ധപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) തെക്ക് പർവതപ്രദേശത്താണ് ഈ സ്ഥലം. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും പ്രത്യേകിച്ച് മഴയുള്ള വേനൽ മാസങ്ങളിൽ, മണ്ണിടിച്ചിലുകൾ പതിവാണ്.ഏകദേശം 40,000 ആളുകള്‍ താമസിക്കുന്ന ഇവിടം പച്ചപ്പുള്ള മലകൾക്കും വിശാലമായ നദിക്കും ഇടയിലാണ്.വിദൂരവും നിബിഡവുമായ വനങ്ങളുള്ള, സിചുവാൻ ഭൂരിഭാഗവും ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണ്.
2017-ൽ പ്രവിശ്യയിൽ നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായി. 60ലധികം വീടുകള്‍ മണ്ണിനടിയിലായിരുന്നു. 2019-ൽ, വൻതോതിലുള്ള മഴ വീണ്ടും മണ്ണിടിച്ചിലിന് കാരണമായി.ഇവിടെ ഇടയ്ക്കിടെ ഭൂകമ്പങ്ങളും ഉണ്ടാകാറുണ്ട്. 2008 ൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5,335 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 87,000-ത്തിലധികം ആളുകൾ മരിച്ചിരുന്നു.
Adjust Story Font
16

