Quantcast

മരണത്തിനു ശേഷവും ജീവിതമുണ്ട്,അവിടെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; ഗവേഷണവുമായി ഡോക്ടര്‍

മരണശേഷം മറ്റൊരു ലോകമുണ്ടെന്ന് പലരും വിശ്വസിക്കുന്നുമുണ്ട്

MediaOne Logo

Web Desk

  • Published:

    1 Sept 2023 10:55 AM IST

Near-Death Experience
X

പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: മരണശേഷം എന്തു സംഭവിക്കുമെന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്ന ഒന്നാണ്. ഇന്നുവരെ അതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.മരണശേഷം മറ്റൊരു ലോകമുണ്ടെന്ന് പലരും വിശ്വസിക്കുന്നുമുണ്ട്. ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് കെന്‍റക്കിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ. ജെഫ്രി ലോംഗ്. 5,000-ലധികം മരണാസന്ന അനുഭവങ്ങളെ (NDEs) വിശദമായി പഠിച്ച ശേഷമാണ് അദ്ദേഹം മരണാനന്തര ജീവിതമുണ്ടെന്ന് അനുമാനത്തിലെത്തിയത്.

1998ലാണ് ജെഫ്രി ഇതു സംബന്ധിച്ച് പഠനം തുടങ്ങിയത്. ആ വര്‍ഷം "നിയർ ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ" സ്ഥാപിച്ചു.മരിച്ചവര്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ജെഫ്രി പറയുന്നു. എൻഡിഇയുടെ സമയത്ത് കോമ അവസ്ഥയിലുള്ള വ്യക്തികൾ ചുറ്റുപാടുകളുമായി ഇടപഴകുന്നുണ്ടെന്നും അവര്‍ക്ക് വികാരങ്ങളുണ്ടെന്നും ഡോ. ലോംഗിന്‍റെ ഗവേഷണം സൂചിപ്പിക്കുന്നു. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന പലരുടെയും അനുഭവങ്ങളും ലോംഗ് വിവരിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ ബോധം നഷ്ടപ്പെട്ടു. കുതിര വീണ്ടും കളപ്പുരയിലേക്ക് കുതിക്കുമ്പോൾ അവളുടെ ബോധം അവളുടെ കുതിരയോടൊപ്പം സഞ്ചരിക്കുകയാണ്. പക്ഷെ ശരീരം കൂടെയില്ല. എന്നാൽ കളപ്പുരയിൽ സംഭവിച്ചത് കൃത്യമായി പറയാൻ ആ സ്ത്രീക്ക് സാധിച്ചു. കാരണം അവളുടെ ശരീരം അവിടെ ഇല്ലാതിരുന്നിട്ടും അവൾ കളപ്പുരയിൽ നടന്നതെല്ലാം ശരീരത്തിന് ബോധം വീണ്ടെടുത്ത ശേഷം കൃത്യമായി പറഞ്ഞു.

എൻഇഡി ഉള്ള 45% ആളുകളും ശരീരത്തിന് പുറത്തുള്ള അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്. പലരും ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയും ഒരു പ്രകാശം അനുഭവിക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ കഴിയുന്ന വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവർ അവരെ അഭിവാദ്യം ചെയ്യുന്നു. മിക്ക ആളുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അമിതമായ ബോധത്തിലാണുള്ളത്. ഈ മറ്റൊരു മേഖലയാണ് തങ്ങളുടെ യഥാർത്ഥ വീടെന്ന് അവർക്ക് തോന്നുന്നു- ഡോക്ടർ ലോംങ് പറഞ്ഞു.

എന്നാൽ ഈ അനുഭവങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും താൻ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. സമാനമായ ഗവേഷണം നടത്തുന്ന മറ്റ് ഡോക്ടർമാരും ഡോ. ലോംഗിനോട് യോജിക്കുകയും സമാനമായ ചില സ്വഭാവവിശേഷങ്ങൾ ഉദ്ധരിക്കുകയും ചെയ്തു.

TAGS :

Next Story