Quantcast

വാക്സിന്‍ അസമത്വം ആളുകളെയും തൊഴിലവസരങ്ങളെയും ഇല്ലാതാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി

ഒമിക്രോണ്‍ ബാധിച്ച് ആഗോളതലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്

MediaOne Logo

Web Desk

  • Published:

    13 Jan 2022 3:43 AM GMT

വാക്സിന്‍ അസമത്വം ആളുകളെയും തൊഴിലവസരങ്ങളെയും ഇല്ലാതാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി
X

ഒമിക്രോണ്‍ ബാധിച്ച് ആഗോളതലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്. ഗുരുതരമായ മരണത്തെ തടയാന്‍ വാക്സിനുകള്‍ ഫലപ്രദമാണെന്നും അദാനോം ബുധനാഴ്ച പറഞ്ഞു. എന്നാല്‍ വ്യാപനത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വ്യാപനമെന്നാല്‍ കൂടുതല്‍ ആശുപത്രി കേസുകള്‍, അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണെന്നും ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുള്ളതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. ഗർഭിണികൾ ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ നിന്നും കുഞ്ഞിന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കൂടാതെ മുലപ്പാലിൽ സജീവമായ വൈറസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ അസമത്വത്തെക്കുറിച്ചും അദാനോം സംസാരിച്ചു. ഇത് ആളുകളെയും തൊഴിലവസരങ്ങളെയും കൊല്ലുന്നുവെന്നും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ തുരങ്കം വയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിൻ അസമത്വവും ആരോഗ്യ അസമത്വവും മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരാജയമായിരുന്നു. ഒമിക്രോണ്‍ ബാധിച്ച് ആഗോളതലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിവാര എപ്പിഡെമിയോളജിക്കൽ അപ്‌ഡേറ്റ് അനുസരിച്ച്, 2022 ജനുവരി 3-9 ആഴ്ചയിൽ ആഗോളതലത്തിൽ 15 ദശലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് മുൻ ആഴ്‌ചയെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണ്. മറ്റു വകഭേദങ്ങളെ പോലെ ഒമിക്രോണും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു.

TAGS :

Next Story