നടിയെ ആക്രമിച്ച കേസ്; ഭാമയുടെ സാക്ഷി വിസ്താരം ഇന്ന് നടന്നില്ല

ഭാമ ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ ഹാജരായെങ്കിലും പ്രൊസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സാക്ഷി വിസ്താരം മാറ്റിവെച്ചത്

Update: 2020-03-06 07:56 GMT
Advertising

നടിയെ അക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്ന് നടന്നില്ല. ഭാമ ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ ഹാജരായെങ്കിലും പ്രൊസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സാക്ഷി വിസ്താരം മാറ്റിവെച്ചത്. നാളെ സിദ്ദീഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കും.

കൊച്ചിയിൽ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ചലച്ചിത്ര മേഖലയില് നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത് ചലച്ചിത്രതാരം ഭാമയടക്കമുള്ള ഏഴ് പേരെയായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ അവധിയിലായതിനാല്‍ സാക്ഷി വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ഇന്നലെ ഇടവേള ബാബുവിന്റെയും കാവ്യയുടെ അമ്മ ശ്യാമളയുടെയും സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു.

മഞ്ജുവാര്യര്‍ക്കൊപ്പം സാക്ഷി വിസ്താരത്തിന് തിയതി നിശ്ചയിച്ചിരുന്ന സിദ്ദീഖിന്റയും ബിന്ദു പണിക്കരെയും സമയക്കുറവ് മൂലം വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ നാളെ വിസ്തരിക്കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്. ഇതു വരെ 40 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്

Full View
Tags:    

Similar News