സ്‍പീക്കർ പി. ശ്രീരാമകൃഷ്‍ണൻ സ്വർണക്കടത്തുകാരെ സഹായിച്ചെന്ന് ബി.ജെ.പി
അധോലോക സംഘങ്ങളെ സഹായിക്കാൻ സ്‍പീക്കർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു
സ്‍പീക്കർ പി. ശ്രീരാമകൃഷ്‍ണൻ സ്വർണക്കടത്തുകാരെ സഹായിച്ചെന്ന് ബി.ജെ.പി. അധോലോക സംഘങ്ങളെ സഹായിക്കാൻ സ്‍പീക്കർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു. സ്‍പീക്കർ നടത്തിയ വിദേശയാത്രകൾ എല്ലാം ദുരൂഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കൂടാതെ ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച കെ.സുരേന്ദ്രന്‍ യു.പി.എ സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. ''എണ്ണവില കൂട്ടുന്നത് പെട്രോളിയം കമ്പനികളാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വണ്ടി ഉന്തി പ്രതിഷേധിച്ചിട്ടുണ്ട്. ഇനി മറ്റുള്ളവര്‍ ഉന്തട്ടെ. അങ്ങനെയാണല്ലോ എല്ലാം.
അതിത്ര ആനക്കാര്യമാണോ?. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 87 രൂപക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട്. അതിപ്പൊ 83 രൂപയായല്ലോ'' എന്നും സുരേന്ദ്രന്‍ ചോദിച്ചു. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില ഇപ്പോഴുള്ളത്. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്