ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസ്; പ്രതി മാഹീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
തമിഴ്‌നാട് പൊലീസ് പകർത്തിയ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: പൂവച്ചൽ സ്വദേശി ദിവ്യയെയും രണ്ടര വയസ്സുകാരി മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി മാഹീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 2011 ൽ തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ദിവ്യയുടെ ഭർത്താവ് മാഹിൻ ഇരുവരെയും കൊലപ്പെടുത്തിയത്.
ആദ്യവിവാഹം മറച്ചുവെച്ചാണ് മാഹിൻ, പൂവച്ചൽ സ്വദേശി ദിവ്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി. അന്ന് തമിഴ്‌നാട് പൊലീസ് പകർത്തിയ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി തിരിച്ചറിഞ്ഞു.
മാഹിന്റെ ആദ്യ ഭാര്യയും പൊലീസ് കസ്റ്റഡിയിലുണ്ട്. അനധികൃത കസ്റ്റഡിയെന്നാണ് മാഹീന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. പത്തനംതിട്ട എലന്തൂർ നരഹത്യയുടെ പശ്ചാത്തലത്തിലാണ് തിരോധാന കേസുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ഡിജിപി നിർദേശം നൽകിയത്.