യുപിയില്‍ പീഡനത്തിന് ശേഷം പെട്രോളൊഴിച്ച് കത്തിച്ച ദലിത് പെൺകുട്ടി മരിച്ചു
മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Update: 2020-11-18 07:10 GMT
യുപി ബുലന്ദ്ശഹറിൽ പീഡനത്തിന് ശേഷം പെട്രോളൊഴിച്ച് കത്തിച്ച ശേഷം ചികിത്സയിലായിരുന്ന ദലിത് പെൺകുട്ടി മരിച്ചു. ഗുരുതര പരിക്കുകളോടെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. പീഡനക്കേസ് പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും പീഡനകേസിൽ അറസ്റ്റിലായ പ്രതിയുടെ ബന്ധുക്കളാണ് പ്രതികളെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുലന്ദ്‌ഷഹർ ജില്ലയിലെ ജഹാംഗിരാബാദ് പ്രദേശത്തെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ അക്രമികള്‍ തീ കൊളുത്തിയത്. ബലാത്സംഗം ചെയ്ത ആളുടെ അമ്മാവനായ സഞ്ജയും മറ്റുള്ളവരും ചേര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മരണമൊഴി.