കോവിഡ് 19: ബഹ്റൈനിൽ നിയന്ത്രണങ്ങൾ തുടരും
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനിൽ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ, തുടങ്ങിയവ അടച്ചിടുന്നത് നീട്ടിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. റസ്റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക് എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ് തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ് സ്ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന.
വ്യാഴാഴ്ച മുതൽ മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെങ്കിലും മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. സന്ദർശകരും ജീവനക്കാരും മാസ്ക് ധരിക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കുകയും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുകയും വേണം. ക്യൂ സംവിധാനവും ഒരുക്കണം.
സ്വകാര്യ സ്ഥാപനങ്ങൾ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി നടപ്പാക്കണം. സ്ഥാപനങ്ങളിൽ തിരക്ക് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കമ്പനികളുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16