പെര്‍ത്ത് ടെസ്റ്റ്; ആസ്ത്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടമായി
സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന ഓപ്പണർ ആരോൺ ഫിഞ്ചിനെ ജസ്പ്രീത് ബൂംറ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു
പെർത്ത് ടെസ്റ്റിൽ സൂക്ഷമതയോടെ ബാറ്റ് വീശിയ ആസ്ത്രേലിയക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന ഓപ്പണർ ആരോൺ ഫിഞ്ചിനെ ജസ്പ്രീത് ബൂംറ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ, പകരമെത്തിയ ഉസ്മാൻ ഖ്വാജയെ ഋഷഭ് പന്തിന്റെ കെെകളിലെത്തിച്ച് ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. 105 പന്തിൽ നിന്നും ആറ് ബൗണ്ടറികൾ ഉൾപ്പടെ 50 റൺസെടുത്ത ഫിഞ്ച്, ഒന്നാം വിക്കറ്റിൽ മാർക്കസ് ഹാരിസിനൊപ്പം 112 റൺസെിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 38 പന്തിൽ നിന്നും അഞ്ചു റൺസാണ് ഉസ്മാൻ ഖ്വാജയുടെ സമ്പാദ്യം. നിലവിൽ ഷോൺ മാർഷ് ആണ് ഹാരിസിനൊപ്പം ക്രീസിൽ.
നേരത്തെ ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരിക്കേറ്റ രോഹിത് ശര്‍മയും ആര്‍. അശ്വിന് ഇന്ന് കളിക്കുന്നില്ല. പകരം ഹനുമ വിഹാരിയും ഉമേഷ് യാദവുമാണ് ടീമിലെത്തിയിരിക്കുന്നത്. നാല് പേസര്‍മാരുമായാണ് ഇന്ത്യ പെര്‍ത്തില്‍ കളിക്കുന്നത്.
Adjust Story Font
16