Quantcast

ബെന്യാമിന്റെ ആടുജീവിതം:മരുഭൂമി വർണനകളിൽ സാഹിത്യചോരണം?വെളിപ്പെടുത്തലുകളുമായി പ്രവാസി എഴുത്തുകാരൻ  

റോഡ് ടു മക്കയിൽ നിന്ന് എടുത്തതാണെന്ന് ആരോപിക്കാൻ കഴിയുന്ന വാചകങ്ങളും വർണനകളും സന്ദർഭ വിവരണങ്ങളും ഇനിയുമേറെയുണ്ടെന്നും വായനക്കാർ ഇരുപുസ്തകങ്ങളും വായിച്ച് സ്വയം വിലയിരുത്തട്ടെ എന്നും ശംസ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2021-05-10 12:49:01.0

Published:

23 Aug 2019 12:38 PM GMT

ബെന്യാമിന്റെ ആടുജീവിതം:മരുഭൂമി വർണനകളിൽ സാഹിത്യചോരണം?വെളിപ്പെടുത്തലുകളുമായി പ്രവാസി എഴുത്തുകാരൻ  
X

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങൾക്കർഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ പലഭാഗങ്ങളും ആസ്‌ട്രോ-ഹംഗേറിയൻ മാധ്യമപ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക' എന്ന ആത്മകഥയുടെ അനുകരണമോ തനിപ്പകർപ്പോ ആണെന്ന് ആരോപണം. പ്രവാസി എഴുത്തുകാരൻ ഷംസ് ബാലുശ്ശേരിയാണ് 2008-ൽ പുറത്തിറങ്ങിയ 'ആടുജീവിത'ത്തിൽ 1954-ൽ ഇറങ്ങിയ റോഡ് ടു മക്കയുടെ പലഭാഗങ്ങളും പകർത്തിയതായി ആരോപിക്കുന്നത്. ഇതിന്റെ മൂന്ന് ഉദാഹരണങ്ങൾ ശംസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. മുഹമ്മദ് അസദിൽ ബെന്യാമിൻ 'പരകായപ്രവേശം' നടത്തിയതിന്റെ ഉദാഹരണങ്ങൾ ഇനിയുമുണ്ടെന്ന് ഷംസ് മീഡിയ വണ്ണിനോട് പറഞ്ഞു.

ശംസ് ബാലുശ്ശേരി എഴുതുന്നു:

2009 ൽ കേരളസാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച നോവലിനുള്ള അവിർഡിന് അർഹമായ 'ആടുജീവിതത്തിൽ അതിന്റെ ഗ്രന്ഥകർത്താവായ ബെന്യാമിൻ,അനുബന്ധമായി ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഒരിക്കലും മരുഭൂമി അതിന്റെ തീഷ്ണതയിലും ഭീകരതയിലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങനെ അതിന്റെ വന്യത ചിത്രീകരിച്ചു എന്നു ചോദിച്ചാൽ പരകായപ്രവേശം എന്നുതന്നെ ഉത്തരം.' എന്നാൽ ഈ വർണ്ണനാനേരത്ത് ആരിൽ പരകായപ്രവേശം ചെയ്തുവെന്ന് വെളിപ്പെടുത്തുന്നില്ല. അത് വെളിപ്പെടുത്തുന്നതാണ് ഒരു എഴുത്തുകാരന്റെ ബൗദ്ധിക സത്യസന്ധത. മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക വായിച്ചാൽ ഈ പരകായപ്രവേശം ആരിൽ എന്നതിന്റെ ഉത്തരം കണ്ടെത്താനാവും.

ആടുജീവിതം' രണ്ടാം പകുതിയിൽ കടക്കുന്നതോടെ മരുഭൂമിയുടെ വർണ്ണനകളിൽ തെളിഞ്ഞുവരുന്ന മനോഹരമായ ആഖ്യാനം. അതുവരെ വായിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായി. പകുതിയിലധികം നേരത്തും കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ പറയേണ്ടിയിരുന്ന പലയിടങ്ങളിലും ആലങ്കാരികമായി പറയാനറിയാതിരുന്ന നജീബിൽ നിന്ന് മരുഭൂമിയുടെ ഓരോ സ്പന്ദനവും നേരിട്ടറിഞ്ഞ് അത് 'കാവ്യാത്മകമായി' വർണ്ണിക്കാനറിയാവുന്ന മറ്റൊരാളിലേയ്ക്ക്.

1922 ൽ പാലസ്തീനിൽ നിന്ന് തുടങ്ങുന്ന മരുഭൂമിയാത്ര. അതിനിടയിൽ 1927 ൽ അന്നത്തെ സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസ് ബിന്‍ സഊദ് തന്നോടൊപ്പമുള്ള യാത്ര വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ച്, പരമ്പരാഗതവഴികളിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ച്, മരുഭൂമിയുടെ ഓരോ തുടിപ്പും തൊട്ടറിഞ്ഞ്,അതിമനോഹരമായി 1954 ൽ മരുഭൂമിയെ തന്റെ The Road To Mecca എന്ന കൃതിയിൽ പകർത്തിവെച്ചു മുഹമ്മദ് അസദ് എന്ന എഴുത്തുകാരൻ. വാക്കുകളായി, അങ്ങിങ്ങായെടുത്തുവെച്ച വാചകങ്ങളായി, ഖണ്ഡികകളായി, ചോദ്യചിഹ്നങ്ങളായി The Road To Mecca എന്ന കൃതിയിലെ അതിമനോഹരമായ മരുഭൂമിവർണ്ണനകൾ അതുപോലെതന്നെ 'ആടുജീവിതത്തിൽ പരകായപ്രവേശം ചെയ്തിരിക്കുന്നു.

'ആടുജീവിതം' 178, 179 പേജുകളിലായുള്ള മരുഭൂമിയിൽ വെച്ച് നജീബിന് ഇബ്രാഹീം വെള്ളം നൽകുന്നതിന്റെ വർണനകൾക്ക് അസദിന്റെ കൃതിയിലെ 30-ാം പേജിലെ ഉള്ളടക്കത്തോട് സാമ്യമുണ്ട്.

'ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുളളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു. അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായിവ ളരുന്നതും.'

(ആടുജീവിതം പേജ് 187, 179. )

I feel something burning cold like ice and fire,on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.The man's other hand is holding an open waterskin. I make an instinctive move towards it, but thr bedouin gently pushes my hand back, dunks the rag in to the water again and again presses few drops on to my lips. I have to bite my teeth together to prevent the water from burning my throat; but the beduin pries my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me? I want to run away from the torture, but they hold me back, the devils... My skin is burning. My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they donot even let me rise: they hold me down to the ground and pry my mouth open again and drip water in to it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and...

(റോഡ് ടു മക്ക പേജ് 30).

നോവൽ 163-ാം പേജിൽ മരുഭൂമിയിലെ ഓന്തുകളെ ബെന്യാമിൻ ഇങ്ങനെ വിവരിക്കുന്നു:

മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും... പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക... ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.

റോഡ് ടു മക്കയിൽ (പേജ് 13) അസദ് ഇങ്ങനെ എഴുതുന്നു:

Then again, there is loneliness in steppes overcome by a sun without mercy; patches of hard, yellow grass and leafy bushes that crawl over the ground with snaky branches offer we1come pasture to your dromedaries; ? solitary acacia tree spreads its branches welcome pasture against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like? ghost, the gold-skinned lizard which, they say never drinks water.

ഇതുപോലെ റോഡ് ടു മക്കയിൽ നിന്ന് എടുത്തതാണെന്ന് ആരോപിക്കാൻ കഴിയുന്ന വാചകങ്ങളും വർണനകളും സന്ദർഭ വിവരണങ്ങളും ഇനിയുമേറെയുണ്ടെന്നും വായനക്കാർ ഇരുപുസ്തകങ്ങളും വായിച്ച് സ്വയം വിലയിരുത്തട്ടെ എന്നും ശംസ് പറയുന്നു. ബെന്യാമിനുമായി തനിക്ക് ദീർഘനാളായി ബന്ധമുണ്ട്. മുഹമ്മദ് അസദിനും റോഡ് ടു മക്കക്കും ബെന്യാമിൻ ആടുജീവിതത്തിൽ എവിടെയും കടപ്പാടുകൾ രേഖപ്പെടുത്തിയതായി തന്റെ അറിവിൽ പെട്ടിട്ടില്ല. മുഹമ്മദ് അസദിന്റെ കൃതി 'മക്കയിലേക്കുള്ള പാത' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് എം.എൻ കാരശ്ശേരിയാണ്. ബെന്യാമിന്റെ ആടുജീവിതത്തിന് അസദിന്റെ ആത്മകഥയുമായി ചില വർണനകളിൽ ബന്ധമുള്ള കാര്യം അദ്ദേഹിന്റെശ്രദ്ധയിൽപെട്ടിരിക്കാമെന്നും ഷംസ് കൂട്ടിച്ചേർക്കുന്നു.

TAGS :

Next Story