Quantcast

'വിവാഹ വാഗ്ദാനം നൽകിയിരുന്നു, മുമ്പ് വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചു'; ഷിയാസ് കരീമിന്റെ മൊഴി

ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഷിയാസ് പൊലീസിന് മൊഴി നൽകി

MediaOne Logo

Web Desk

  • Published:

    7 Oct 2023 6:29 AM GMT

Shiyas Kareem, Shiyas Kareem case,Shiyas Kareem biggboss,breaking news malayalam,വിവാഹ വാഗ്ദാനം നൽകിയിരുന്നെന്ന് ഷിയാസ് കരീം,, മുമ്പ് വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചെന്ന് ഷിയാസ് കരീമിന്റെ മൊഴി.ഷിയാസ് കരീം കേസ്,ഷിയാസ് കരീം അറസ്റ്റില്‍
X

കാസർകോട്: യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി.നേരത്തെ വിവാഹം കഴിച്ച വിവരവും ആദ്യ വിവാഹത്തിൽ മകനുള്ളതും യുവതി തന്നിൽ നിന്ന് മറച്ചു വെച്ചു. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഷിയാസ് പൊലീസിന് മൊഴിനൽകി. ഷിയാസിനെ ഹോസ്ദുർഗ് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കും.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇന്നലെ ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിയാസിനെ ഇന്ന് പുലർച്ചെയാണ് കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു. കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിൻറെ വിവാഹനിശ്ചയം. ഇതിൻറെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ യുവതി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.


TAGS :

Next Story