Quantcast

കിടിലന്‍ എംബാപ്പെ; അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് 

റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം  

MediaOne Logo

Web Desk

  • Published:

    1 July 2018 3:14 AM GMT

കിടിലന്‍ എംബാപ്പെ; അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് 
X

റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. ഗ്രീസ്മാന്‍, പവാര്‍ഡ്, എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ, മെര്‍ക്കാഡോ, അഗ്യൂറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്യന്തം ആവേശം നിറഞ്ഞതായിരുന്നു അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം.

ആദ്യ പകുതി ഒരോ ഗോള്‍വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു(1-1). പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. 13ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്. റോഹോയ്ക്ക് മഞ്ഞ കാര്‍ഡും കിട്ടി. കിക്കെടുത്ത ഗ്രീസ്മാന് ലക്ഷ്യം തെറ്റിക്കാതെ പന്ത് വലക്കുള്ളിലാക്കി.

പൊരുതിക്കളിച്ച അര്‍ജന്റീനക്ക് ലക്ഷ്യം കാണാന്‍ 41ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 25വാര അകലെനിന്നായിരുന്നു ഡിമരിയയുടെ കിടിലന്‍ കിക്ക്. ഇൌ ഗോളില്‍ അര്‍ജന്റീന ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. 48ാം മിനുറ്റില്‍ സൂപ്പര്‍ താരം മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.

മെര്‍ക്കാഡോയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ഈ ലീഡിന് അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ. 57ാം മിനുറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണാണ്ടോസിന്റെ ക്രോസിലായിരുന്നു പവാര്‍ഡിന്റെ അത്യുഗ്രന്‍ ഗോള്‍. 64ാം മിനുറ്റില്‍ എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റുള്ളില്‍ എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ വലകുലുക്കി. ഇതോടെ അര്‍ജന്റീന പരാജയം മണത്തു. എന്നാല്‍ അവസാനം അര്‍ജന്റീനക്കായി അഗ്യൂറോ ഒരു ഗോള്‍ കൂടി നേടി ഭാരം കുറച്ചു.

TAGS :

Next Story