Quantcast

ദെഷാംപ്‌സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുന്ന മൂന്നാമത്തെ ആളാകും ഫൈനല്‍ ജയിച്ചാല്‍ ദിദിയര്‍ ദെഷാംപ്‌സ്. ബ്രസീലുകാരന്‍ മരിയോ സഗാലോ, ജര്‍മ്മനിയുടെ ബേക്കന്‍ ബോവര്‍ എന്നിവരാണ് ഈ പട്ടികയില്‍ നിലവിലുള്ളവര്‍

MediaOne Logo

Web Desk

  • Published:

    16 July 2018 2:45 AM GMT

ദെഷാംപ്‌സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
X

കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന മൂന്നാമനാകാന്‍ ദെഷാംപ്സ്

ഒരു ജയമകലെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുന്ന രണ്ടാമത്തെ ആളാകും ഫൈനല്‍ ജയിച്ചാല്‍ ദിദിയര്‍ ദെഷാംപ്‌സ്.

ബ്രസീലുകാരന്‍ മരിയോ സഗാലോയാണ് കളിക്കാരനായും പരിശീലകനായും ലോകകിരീടം ആദ്യമായി നേടിയത്. 1958, 1962 ലോകകപ്പുകളില്‍ കിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു സഗാലോ. 1970ല്‍ പെലെയുടെ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ പരിശീലകന്റെ സ്ഥാനത്ത് സഗാലോയായിരുന്നു.

മരിയോ സഗാലോ

നായകനായും പരിശീലകനായും ലോകകപ്പുയര്‍ത്തുന്ന ആദ്യ താരം ബെക്കര്‍ ബോവറാണ്. 1974ല്‍ കിരീടം ചൂടിയ പശ്ചിമ ജര്‍മനിയുടെ നായകനായിരുന്നു ഇതിഹാസ താരം ബെക്കന്‍ ബോവര്‍. 1990ല്‍ കപ്പുയര്‍ത്തിയ ജര്‍മനിയുടെ കോച്ചായിരുന്നതും ബെക്കന്‍ ബോവര്‍.

ബെക്കന്‍ ബോവര്‍ ലോകകിരീടവുമായി

ഞായറാഴ്ച ഫൈനലിന് ഇറങ്ങുമ്പോള്‍ ആ ചരിത്ര നേട്ടത്തിന് ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. 1998ലാണ് ഫ്രാന്‍സ് അവസാനമായി ലോകകപ്പുയര്‍ത്തിയത്. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കുമ്പോള്‍ ഫ്രഞ്ച് പടയുടെ നായകനായിരുന്നു ദിദിയര്‍ ദെഷാംപ്‌സ്.

ये भी पà¥�ें- ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍

ये भी पà¥�ें- ഫ്രാന്‍സ് ക്രൊയേഷ്യ കലാശപോരാട്ടം ഞായറാഴ്ച്ച

2012ലാണ് ദെഷാംപ്‌സ് ഫ്രഞ്ച് ദേശീയ ടീമിന്റെ കോച്ചാകുന്നത്. 2014 ല്‍ ദെഷാംപ്‌സിന്റെ കീഴില്‍ ലോകകപ്പിനിറങ്ങിയ ഫ്രാന്‍സ് പക്ഷെ ക്വാര്‍ട്ടറില്‍ വീണു. എന്നാല്‍ കോച്ചിനെ ഉപേക്ഷിക്കാന്‍ ഫ്രാന്‍സ് തയ്യാറായില്ല, അതിന്റെ നേട്ടം ആദ്യമായി അവര്‍ക്ക് കിട്ടിയത് യൂറോ കപ്പിലായിരുന്നു. യുവനിരയുമായെത്തിയ ഫ്രാന്‍സ് ഫൈനല്‍ വരെ മുന്നേറി. ഫൈനലില്‍ പക്ഷേ പോര്‍ച്ചുഗലിനോട് വീണു.

റഷ്യന്‍ ലോകകപ്പിലേക്കും യുവനിരയുമായെത്തി ദെഷാംപ്‌സ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്കൗട്ട് പ്രവേശനം. അര്‍ജന്റീനയേയും യുറൂഗ്വേയേയും ബെല്‍ജിയത്തേയും മറികടന്ന് ഫൈനല്‍ പ്രവേശനം. ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ നായകനായും കോച്ചായും കിരീടമുയര്‍ത്തുവാനുള്ള നിയോഗം ദിദിയര്‍ ദെഷാംപ്‌സിന്. ഒപ്പം ആ നേട്ടം കൈവരിക്കുന്ന രണ്ടാമനെന്ന ചരിത്രനേട്ടവും.

TAGS :

Next Story