Quantcast

ഫുട്‌ബോള്‍ രാജാവ് ടെന്നീസില്‍ ബോള്‍ ബോയ് ആയപ്പോള്‍

മത്സരത്തിനിടെ ജോര്‍ജിനക്ക് നേരെ വന്ന പന്ത് പിടിക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചതാണ് ഗാലറിയില്‍ ചിരി പടര്‍ത്തിയത്.

MediaOne Logo

Web Desk

  • Published:

    13 Nov 2018 8:58 AM GMT

ഫുട്‌ബോള്‍ രാജാവ് ടെന്നീസില്‍ ബോള്‍ ബോയ് ആയപ്പോള്‍
X

ഫുട്‌ബോളിലെ സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെണ്‍ സുഹൃത്ത് ജോര്‍ജിനക്കും മകന്‍ ക്രിസ്റ്റിയാനോ ജൂനിയറിനുമൊപ്പമാണ് ലണ്ടനില്‍ ടെന്നീസ് മത്സരം കാണാനെത്തിയത്. നിറ്റൊ എടിപി ടൂര്‍ണ്ണമെന്റ് ഫൈനലില്‍ നൊവാക് ജോക്കോവിച്ചും ജോണ്‍ ഇസ്‌നറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാനാണ് ക്രിസ്റ്റിയാനോ കുടുംബസമേതമെത്തിയത്. മത്സരത്തിനിടെ ജോര്‍ജിനക്ക് നേരെ വന്ന പന്ത് പിടിക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചതാണ് ഗാലറിയില്‍ ചിരി പടര്‍ത്തിയത്.

33കാരനായ റൊണാള്‍ഡോ കുടുംബസമേതം മുന്‍ നിരയിലെ ഗാലറിയിലാണ് ഇരുന്നിരുന്നത്. മൂവരും ഇരുന്ന ഭാഗത്തേക്ക് വന്ന പന്ത് കൈകൊണ്ട് പിടിക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുകയായിരുന്നു. പന്ത് കയ്യില്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, കസേരയില്‍ തട്ടിത്തെറിച്ച് മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയിലിടിക്കുകയും ചെയ്തു. താഴെ വീണ പന്ത് മകന്റെ സഹായത്തിലാണ് റൊണാള്‍ഡോ പിന്നീട് തെരഞ്ഞ് കണ്ടെത്തിയതും. ഇതോടെ ഗാലറിയില്‍ ചിരിയുയര്‍ന്നു. റൊണാള്‍ഡോയും കുടുംബവും ചിരിയോടെ തന്നെ ഇതെല്ലാം ആസ്വദിക്കുന്നുമുണ്ടായിരുന്നു.

6-4, 6-3ന് ആധികാരിക ജയത്തോടെ ജോകോവിച്ച് മത്സരവും കിരീടവും സ്വന്തമാക്കുകയും ചെയ്തു. കരുത്തുറ്റ സെര്‍വുകള്‍ക്ക് പേരുകേട്ട ഇസ്‌നര്‍ക്ക് ജോകോവിച്ചിനെതിരെ സ്വതസിദ്ധഫോമിലേക്കുയരാനും കഴിഞ്ഞില്ല. അപ്പോഴും മത്സരത്തില്‍ 13 എയ്‌സുകള്‍ തൊടുക്കാന്‍ ജോണ്‍ ഇസ്‌നര്‍ക്കായി. റൊണാള്‍ഡോയുടെ ടെന്നീസ് പ്രേമം നേരത്തെ പ്രസിദ്ധമാണ്. സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തുമാണ്. നദാലിന്റെ ഫ്രഞ്ച് ഓപണിലെ കളികാണാന്‍ ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ എത്തിയിരുന്നു.

TAGS :

Next Story