Quantcast

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും

MediaOne Logo

Ubaid

  • Published:

    18 March 2018 3:34 PM GMT

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും
X

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും

ഒപെക്ക് അംഗങ്ങളായ എണ്ണയുൽപാദന രാഷ്ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന് പുറമെ സൊഹാർ റിഫൈനറിയിലേക്ക് അധിക എണ്ണ ആവശ്യമായി വരുന്നത് കണക്കിലെടുത്തുമാണ് ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്

ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും. ജൂൺ മാസത്തോടെ 15 ശതമാനത്തിന്‍റെ കൂടി കുറവുവരുത്താനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

ഒപെക്ക് അംഗങ്ങളായ എണ്ണയുൽപാദന രാഷ്ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന് പുറമെ സൊഹാർ റിഫൈനറിയിലേക്ക് അധിക എണ്ണ ആവശ്യമായി വരുന്നത് കണക്കിലെടുത്തുമാണ് ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളെ അറിയിച്ചതായും റിപ്പോർട്ട് പറയുന്നു. ഒമാൻ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തുന്ന പക്ഷം അത് ചൈനയെ ആയിരിക്കും കൂടുതൽ ബാധിക്കുക. ഒമാനി ക്രൂഡിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ശതകോടി ഡോളർ ചെലവിട്ടുള്ള സൊഹാർ റിഫൈനറിയുടെ വിപുലീകരണ ജോലികൾ കഴിഞ്ഞ മാസം പകുതിയോടെയാണ് പൂർത്തീകരിച്ചത്. വിപുലീകരണത്തിെൻറ ഭാഗമായി നിർമിച്ച പ്ലാൻറുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ സൊഹാർ റിഫൈനറിക്ക് അധിക എണ്ണ വേണ്ടിവരുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി കഴിഞ്ഞ ഒക്േടാബറിൽ അറിയിച്ചിരുന്നു. കയറ്റുമതി പ്രതിദിനം അമ്പതിനായിരം ബാരൽ എന്ന നിലവാരത്തിലേക്ക് താഴാനിടയുണ്ടെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം റിപ്പോർട്ട് സംബന്ധിച്ച് ഒമാൻ എണ്ണ,പ്രകൃതി വാതക മന്ത്രാലയത്തിെൻറ പ്രതികരണം ലഭ്യമല്ല. ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഒമാൻ ക്രൂഡോയിൽ ഉൽപാദനം കുറച്ചിരുന്നു. ഒരു ദശലക്ഷം ബാരലിന് മുകളിലായിരുന്ന പ്രതിദിന ഉൽപാദനം 9.65 ലക്ഷം ബാരലായാണ് കുറഞ്ഞത്.

TAGS :

Next Story