Quantcast

കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക്

MediaOne Logo

Jaisy

  • Published:

    24 April 2018 4:32 PM GMT

കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക്
X

കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക്

എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം

കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം . എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം . ദേശീയ തലത്തിൽ എയിഡ്സ് ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു .

രാജ്യത്തു നിന്ന് 2030നകം എയ്ഡ്സിനെ പൂർണമായി പടികടത്താനാണ് ആരോധ്യമന്ത്രാലയത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായാണ് എച്ച് ഐ വി പരിശോധനക്കും ചികിത്സക്കുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാജിദ് അൽ ഖത്താൻ പറഞ്ഞു .രോഗബാധിതർക്കു ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതോടൊപ്പം കൗൺസിലിംഗിനും അവസരമൊരുക്കും . 2021 ഓടെ എയിഡ്സ് കേസുകൾ പകുതി ആയെങ്കിലും കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യവ്യാപകമായ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മാജിദ് അൽ ഖത്താൻ പറഞ്ഞു . എച്ച്‌.ഐ.വി ബാധിതരെ കണ്ടെത്തുന്നതിനും  രോഗം ബാധിച്ചവരോട്  വിവേചനം കാണിക്കരുതെന്നു ജനങ്ങളെ ബോധവത്കരിക്കാനും ക്യാമ്പയിൻ പ്രയോജനപ്പെടുത്തും . 2021 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയുടെ പങ്കാളിത്തമുണ്ടാവും. എയ്ഡ്സ് തടയലുമായി ബന്ധപ്പെട്ട് നിയമം പാസാക്കിയ ആദ്യത്തെ രാജ്യമാണ് കുവൈത്ത് എന്നും  മാജിദ അൽ ഖത്താൻ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് 363 എയിഡ്സ് കേസുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇതിൽ 60 പേർക്ക് ഈ വർഷമാണ് രോഗം സ്ഥിരീകരിച്ചത് . യു എൻ പുറത്തിറക്കിയ 2017 വർഷത്തെ താരതമ്യ റിപ്പോർട്ടിലും കുവൈത്തിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ വർധനയുള്ളതായി പരാമർശമുണ്ടായിരുന്നു .

TAGS :

Next Story