Quantcast

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം

MediaOne Logo

Jaisy

  • Published:

    14 May 2018 5:29 AM GMT

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം
X

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം

ഇലക്ട്രോണിക്‌ ഗേറ്റുകളെ ആശ്രയിക്കുന്ന യാത്രികരുടെ എണ്ണം കൂടിയതോടെയാണ് ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനെകുറിച്ച് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം . ഇലക്ട്രോണിക്‌ ഗേറ്റുകളെ ആശ്രയിക്കുന്ന യാത്രികരുടെ എണ്ണം കൂടിയതോടെയാണ് ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനെകുറിച്ച് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.

യാത്രക്കാരുടെ എണ്ണത്തിലും സാങ്കേതിക ത്തികവിലും വന്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇൗ വർഷത്തിൽ ആദ്യത്തെ മൂന്ന് മാസം മാത്രം 8,65,000 പേർ ഇ ഗേറ്റ് ഉപയോഗിച്ചതായാണ് കണക്ക്. ഡിസംബറോടെ 35 ലക്ഷത്തോളം ആളുകൾ ഇ ഗേറ്റ് സംവിധാനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം 10.4 ലക്ഷംപേർ ഇ ഗേറ്റ് സംവിധാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഇരുപത്തിയൊന്നും അറൈവൽ വിഭാഗത്തിൽ ഇരുപതും ഇ ഗേറ്റുകളാണുള്ളത്. ഇത് ഇരു വിഭാഗങ്ങളിലും ഗേറ്റുകളുടെ എണ്ണം നാൽപ്പത് വീതമാക്കി വർധിപ്പിക്കുമെന്ന് വിമാനത്താവള പാസ്പോർട്ട് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാശിദ് അൽ മസ്റൂഇ അറിയിച്ചു. യാത്രാ നടപടികൾ പത്ത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാമെന്നതിനാൽ ഇ ഗേറ്റ് യാത്രക്കാർക്ക് സമയലാഭം നൽകുന്നുണ്ട്. . ഖത്തർ ഐഡി കാർഡുള്ള, പതിനെട്ട് വയസ് പൂർത്തിയായ ഖത്തർ പൗരൻമാർക്കും പ്രവാസികൾക്കും ഇ ഗേറ്റ് സംവിധാനം ഉപേയാഗപ്പെടുത്താവുന്നതാണ്. ഇ ഗേറ്റിന്റെ കവാടത്തിൽ ഐ.ഡി കാർഡ് സ്കാൻ ചെയ്യുന്നതോടെ ആദ്യ ഗ്ലാസ് വാതിൽ തുറന്ന് അകത്തു കടക്കാം. ഇവിടെ കണ്ണുകളോ വിരലടയാളമോ സ്കാൻ ചെയ്യേണ്ടതുണ്ട്. കാർഡിലെ വിവരവും സ്കാൻ റിപ്പോർട്ടും അനുയോജ്യമാകുന്നതോടെ രണ്ടാമത്തെ വാതിൽ യാത്രികന്റെ മുന്നിൽ തുറക്കും .ഇതോടെ നടപടികൾ പൂർത്തിയാകും. ഇ ഗേറ്റിലെത്തുന്നിതിനു മുമ്പ് എയർപോർട്ടിൽ തയാറാക്കിയ കൗണ്ടറിൽ വിരലടയാളം അപ്ഡേറ്റ് ചെയ്താൽ കണ്ണ് സ്കാൻ ചെയ്യുന്നതിനു പകരം വിരൽ സ്കാൻ ചെയ്താൽ മതിയാകും എന്നും അധികൃതർ പറഞ്ഞു.

TAGS :

Next Story