Quantcast

ഇന്ത്യൻ സ്കൂൾ ഭരിക്കേണ്ടത് രക്ഷിതാക്കളെന്ന് യുനൈറ്റഡ് പാരൻ്റ്സ് പാനൽ

MediaOne Logo

Web Desk

  • Updated:

    2022-01-17 12:39:08.0

Published:

17 Jan 2022 12:37 PM GMT

ഇന്ത്യൻ സ്കൂൾ ഭരിക്കേണ്ടത് രക്ഷിതാക്കളെന്ന് യുനൈറ്റഡ് പാരൻ്റ്സ് പാനൽ
X

ബഹ്‌റൈനില്‍ ഇന്ത്യൻ സ്കൂളിൽ നിലവിൽ നടക്കുന്നത് സ്ഥാപനത്തോടോ രക്ഷിതാക്കളോടോ പ്രതിബദ്ധതയില്ലാത്ത ഭരണമാണെന്ന് യു.പി.പി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിലവിലെ ഭരണസമിതിയിൽ ചെയർമാനും സെക്രട്ടറിയുമടക്കം ഭൂരിഭാഗം പേരും രക്ഷിതാക്കളല്ലെന്നും ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാവായ വൈസ് ചെയർമാൻ അധ്യക്ഷത വഹിക്കണമെന്നും യു.പി.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പഠനം ഓണ്‍ലൈന്‍ ആക്കിയതിലൂടെ ദൈനംദിന ചെലവുകള്‍ ഗണ്യമായി കുറഞ്ഞിട്ടും സ്കൂൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന മാനേജ്മെൻ്റ് വാദം ആശ്ചര്യകരമാണ്. 1,36,000 ദീനാര്‍ ഫീസിന്‍റെ കുടിശ്ശിക ഇനത്തില്‍ എഴുതിത്തള്ളി എന്നുപറയുന്നവര്‍ ആര്‍ക്കൊക്കെയാണ് ഈ ആനുകൂല്യം നല്‍കിയതെന്ന് വെളിപ്പെടുത്തണം.

വിദ്യാർഥികള്‍ ഉപയോഗിക്കാത്ത ലാബ്, എ.സി, ലൈബ്രറി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഫീസ് ഈടാക്കുന്ന രീതി ഉണ്ടായിട്ടും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായി വേതനം നല്‍കാത്തതെന്തുകൊണ്ടാണെന്നും ഭാരവാഹികൾ ചോദിച്ചു. റിഫ സ്കൂള്‍ കെട്ടിടം ലോണ്‍ തീര്‍ത്ത് സ്വന്തമാകേണ്ടിയിരുന്ന കാലം അതിക്രമിച്ചു. എന്നാൽ, കൃത്യമായി ഗഡുക്കള്‍ തിരിച്ചടക്കാത്തതിന്‍റെ പേരില്‍ 2.3 മില്യണ്‍ ദീനാറിന്‍റെ കടബാധ്യത പലിശയും കൂട്ടുപലിശയും ചേര്‍ന്ന് മൂന്നു മില്യണ്‍ ദീനാറിലധികമായി.

ഇന്‍ഫ്രാസ്ട്രക്ചർ എന്ന പേരില്‍ ലോണ്‍ തിരിച്ചടവിനുവേണ്ടി ഒരു വിദ്യാർഥിയിൽനിന്ന് ശരാശരി നാലര ദീനാര്‍ വെച്ച് 12,500 കുട്ടികളില്‍നിന്ന് ഓരോ വര്‍ഷവും ഈടാക്കുന്ന അഞ്ച് ലക്ഷത്തോളം ദീനാര്‍ എന്താവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണമെന്നും യു. പി പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബിജു ജോര്‍ജ്, ഹരീഷ് നായര്‍, ഹാരിസ് പഴയങ്ങാടി, ജ്യോതിഷ് പണിക്കര്‍, ദീപക് മേനോന്‍, ജോണ്‍ ബോസ്കോ, അബ്ദുറഹ്മാന്‍, ശ്രീകാന്ത്, എഫ്.എം. ഫൈസല്‍, കണ്‍വീനര്‍ യു.കെ. അനില്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story