കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ മിനിമം വേതനം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം
ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മാൻപവർ പബ്ലിക് അതോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിനിമം ശമ്പളം ഉയർത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്.

കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ നീക്കം. മാൻ പവർ അതോറിറ്റി ആണ് ഗാർഹിക മേഖലയിലേക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന ശമ്പളം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം നടത്തുന്നത്. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാൻ കൂടുതൽ പേരെ മേഖലയിലേക്ക് ആകർഷിക്കേണ്ടതുണ്ട് . ഇതിനു ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്നാണ് മാൻപവർ അതോറിറ്റിയുടെ വിലയിരുത്തൽ. മിനിമം വേതനം 75 ദീനാർ എങ്കിലും ആയി ഉയർത്തണമെന്നാണ് നിർദേശം.
ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മാൻപവർ പബ്ലിക് അതോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിനിമം ശമ്പളം ഉയർത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. നിലവിൽ 60 ദീനറാണ് കുവൈത്ത് ഗാർഹിക മേഖലയിലെ മിനിമം ശമ്പളം . ഇതുപോലും ലഭിക്കാത്തവരും നിരവധിയായാണ് ഇന്ത്യയും ഫിലിപ്പീൻസും പ്രത്യേക തൊഴിൽ കരാറിലൂടെ ഗാർഹിക ജോലിക്കാർക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് ധാരണാപത്രം അനുസരിച്ച് ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 100 ദീനാറും ആയും വനിതകളുടേത് 110 ദീനാറുമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1,40,000ത്തിലേറെ ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിൽ നിന്ന് തിരിച്ചുപോയത്.
Adjust Story Font
16

