യു.എ.ഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകൾ പുറത്തുവിട്ടു
കുടുംബത്തെ അനുശോചനം അറിയിച്ച് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല

ദുബൈ: യുഎഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകൾ പുറത്തുവിട്ട് വിദേശകാര്യ വകുപ്പ്. യുഎഇയിൽ എട്ട് പേരാണ് ഇതുവരെ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്. ഇതിൽ ആറ് പേർ പ്രവാസികളാണ്. അലാഅ നാദർ അവ്നി (ഫലസ്തീൻ), മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ (പാകിസ്താൻ), അഹമ്മദ് അലി (ബംഗ്ലാദേശ്), ദിബാസ് ശ്രേഷ്ഠ (നേപ്പാൾ) എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികൾ. ഇതിൽ ഫലസ്തീൻ സ്വദേശിയുടെ വീട്ടിൽ അബൂദബി രാജകുടുംബത്തിലെ അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ യു.എ.ഇ സൈനികരാണ്.
ഇന്ന് പുലർച്ചെ യുഎഇക്ക് നേരെ വലിയ ആക്രമണശ്രമങ്ങളാണുണ്ടായത്. ഏകദേശം 2 മണിയോടെ ഷാർജ, അബൂദബിയി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിലെ എണ്ണ ടാങ്കിനു നേരെയുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായിരുന്നു.
അതേസമയം ചെറിയ പെരുന്നാളോടനുബന്ധിച്ച് യു.എ.ഇയിൽ ഈദ് ഗാഹുകളുണ്ടാവില്ലെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. പള്ളികളുടെ അകത്ത് പ്രാർഥന നിർവഹിക്കണം. വിവിധ എമിറേറ്റുകളിലെ മതകാര്യവകുപ്പുകൾ ചേർന്ന് ദേശീയാടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

