യു.എ.ഇ, ഇസ്രായേൽ ബന്ധം വിപുലമാക്കുന്നു
സാങ്കേതികം ഉൾപ്പെടെ എല്ലാ തുറകളിലും പരസ്പര പങ്കാളിത്തം ഉയർത്താനാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ രൂപപ്പെട്ട ധാരണ
ഇസ്രായേൽ, യു.എ.ഇ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ തുടരുന്നു, അബ്രഹാം കരാർ പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം രൂപപ്പെട്ടതിന്റെ ഒന്നാംവാർഷിക വേള കൂടി മുൻനിർത്തിയാണ് സഹകരണം ശക്തമാക്കാനുള്ള തീരുമാനം. ഒക്ടോബർ ഒന്നിനാരംഭിക്കുന്ന ദുബൈ എക്സ്പോയിൽ ഇസ്രായലിന്റെ വിപുലമായ പവലിയനും സജ്ജമാക്കിയിട്ടുണ്ട്.
സാങ്കേതികം ഉൾപ്പെടെ എല്ലാ തുറകളിലും പരസ്പര പങ്കാളിത്തം ഉയർത്താനാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ രൂപപ്പെട്ട ധാരണ. കാർഷിക, ആരോഗ്യ മേഖലകളിലെ സാങ്കേതിക മികവുകൾ വർധിപ്പിക്കും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിലൈ പുതിയ അറിവുകൾ പരസ്പരം പങ്കുവെക്കും.ഉഭയകക്ഷി ബന്ധത്തിെൻറഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ഉന്നതല യോഗം ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്തു.
10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. . ജലം, കാർഷികം, ആരോഗ്യം, വ്യവസായം, വൈജ്ഞാനികം എന്നീ മേഖലകളിലായിരിക്കും പ്രധാന ഊന്നൽ. ദുബൈ എക്സ്പോ പങ്കാളിത്തം ബനധം കൂടുതൽ സൃദൃഢമാക്കുമെന്ന് യു.എഇ മന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി ചൂണ്ടിക്കാട്ടി.യു.്എ.ഇ ബന്ധം മേഖലയിൽ രാജ്യത്തിന് മികച്ച മുതൽക്കൂട്ടാണെന്ന്ഇസ്രായേൽ മന്ത്രി ഒറിറ്റ് ഫർകാഷ് പറഞ്ഞു.
Adjust Story Font
16