Quantcast

ഇന്ത്യയുടെ സമ്മര്‍ദം ഫലം കാണുന്നു; കോവിഷീല്‍ഡിന് എട്ടു യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് എട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും.

MediaOne Logo

Web Desk

  • Updated:

    2021-07-01 07:04:34.0

Published:

1 July 2021 6:45 AM GMT

ഇന്ത്യയുടെ സമ്മര്‍ദം ഫലം കാണുന്നു; കോവിഷീല്‍ഡിന് എട്ടു യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
X

എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ 'വാക്‌സിന്‍ പാസ്‌പോര്‍ട്ട്' പട്ടികയില്‍ ഉള്‍പെടുത്തിയതായി റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിനെ ഗ്രീന്‍ പാസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

'വാക്‌സിന്‍ പാസ്‌പോര്‍ട്ട്' വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനുകൂല പ്രതികരണം വരുന്നത്. കോവിഷീല്‍ഡിനും കോവാക്‌സിനും ഗ്രീന്‍ പാസിന് അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

യൂറോപ്പില്‍ ഉപയോഗത്തിലുള്ള ആസ്ട്രസെനെക- ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചവയുടെ കൂട്ടത്തില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആസ്ട്രസെനെക- ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ യൂറോപ്യന്‍ പതിപ്പായ വാക്‌സെവിരിയക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം കടുപ്പിച്ചത്.

തങ്ങളുടെ വാക്‌സിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്സിന്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനെക-ഓക്‌സ്ഫഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. മറ്റുള്ളവയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story