Quantcast

ലഖിംപൂരിലേക്ക് ആരെയും കടത്തിവിടാതെ യു.പി പൊലീസ്; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവയെയും വിമാനം ലാന്‍ഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിര്‍ദേശം നല്‍കി

MediaOne Logo

Web Desk

  • Updated:

    2021-10-04 04:00:10.0

Published:

4 Oct 2021 3:22 AM GMT

ലഖിംപൂരിലേക്ക് ആരെയും കടത്തിവിടാതെ യു.പി പൊലീസ്; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ
X

യു.പിയിലെ ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും കസ്റ്റഡിയിൽ. സീതാപൂരിൽവെച്ച് ആസാദിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ലഖിംപൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജൻ സമാജ്‍വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലീസ് തടഞ്ഞു. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.

എസ്‍പി നേതാവ് അഖിലേഷ് യാദവും ലഖിംപൂരിലേക്ക് പോകുമെന്ന് അറിയിച്ചു. അദ്ദേഹത്തിന്‍റെ വീടിന് പുറത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ആർജെഡി നേതാവ് ജയന്ത് ചൌധരിയും ലഖിംപൂരിലെത്തുമെന്ന് പറഞ്ഞു. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവയെയും വിമാനം ലാന്‍ഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിര്‍ദേശം നല്‍കി. ലഖ്നൌ വിമാനത്താവള അധികൃതർക്കാണ് നിർദേശം നൽകിയത്. ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലീസ് വിവിധ നേതാക്കളെ തടയുന്നത്. എന്നാല്‍ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചോദ്യം.

കർഷകരെ കാറിടിച്ച് കൊന്ന കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഇടിച്ചുകയറ്റിയത്. ഒരു കർഷകൻ മരിച്ചത് ആശിഷ് മിശ്രയുടെ വെടിയേറ്റാണെന്നും പരാതിയുണ്ട്. രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു.

ഉത്തർപ്രദേശിലെ ലഖീംപൂർ വേരിയിൽ വിവാദമായ മൂന്ന് വിവാദ കാർഷിക ബില്ലുകൾക്കെതിരെ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയ്ക്ക് നേരെയായിരുന്നു കർഷക പ്രതിഷേധം. ഉപമുഖ്യമന്ത്രി എത്തുന്ന ഹെലിപ്പാഡിന് മുൻപിൽ രാവിലെ മുതൽ കർഷകർ സംഘടിച്ചിരുന്നു. സമര വേദിയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയുടെ എസ് യു വി വാഹനം ഇടിച്ച് കയറിയാണ് നാല് കർഷകരടക്കം എട്ട് പേർ മരിച്ചത്. സംഭവത്തെ തുടർന്ന് ലഖിംപൂർ ഖേരിയിൽ റോഡ് ഉപരോധിച്ച കർഷകർ രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വാഹനം മനപൂർവമാണ് ഇടിച്ചു കയറ്റിയതെന്ന് കർഷകർ പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story