Quantcast

ഹിമാചലില്‍ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ജയറാം താക്കൂര്‍

ബി.ജെ.പി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും താക്കൂർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-11 05:05:22.0

Published:

11 Nov 2022 2:47 AM GMT

ഹിമാചലില്‍ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ജയറാം താക്കൂര്‍
X

ഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ. കോൺഗ്രസിന് സർക്കാർ ഉണ്ടാക്കും എന്ന് പറയാൻ മാത്രമേ കഴിയൂ. ബി.ജെ.പി സർക്കാർ ഉണ്ടാക്കും. ബി.ജെ.പി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും താക്കൂർ മീഡിയവണിനോട് പറഞ്ഞു.

നാളെയാണ് ഹിമാചലില്‍ വോട്ടെടുപ്പ്. സ്ഥാനാർത്ഥികളും നേതാക്കളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. ബി.ജെ.പി തുടർഭരണം ലക്ഷ്യം വയ്ക്കുമ്പോൾ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനാകും എന്ന് കണക്ക് കൂട്ടുകയാണ് കോൺഗ്രസ്. രണ്ടാഴ്ചയിലധികം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്നലെ കൊട്ടിക്കലാശമായത്. 1985 മുതൽ ഒരു പാർട്ടിക്കും ഭരണ തുടർച്ച നൽകാത്ത ഹിമാചലിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് സ്വന്തം മണ്ഡലങ്ങളിലാണ്. പ്രധാനപ്പെട്ട വ്യക്തികളെ കാണുന്നതിനാണ് കൂടുതൽ മുൻഗണന.

ജനകീയ വിഷയങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ എന്നിവ കോൺഗ്രസ് ഉയർത്തിക്കാട്ടി. രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതും സംസ്ഥാനത്ത് വലിയ ചർച്ചയായി. തുടർഭരണം നേടി ചരിത്രം തിരുത്താൻ സർവ സന്നാഹങ്ങളും ബിജെപി പുറത്തെടുത്ത് കഴിഞ്ഞു. ഭരണ വിരുദ്ധ വികാരം ശക്തമായതിനാൽ മുഖ്യമന്ത്രി ജയറാം താക്കൂറിനെക്കാൾ പ്രധാനമന്ത്രി - ആഭ്യന്തരമന്ത്രി - പാർട്ടി അധ്യക്ഷൻ എന്നിവരെ ഉയർത്തിക്കാട്ടി. പല മണ്ഡലങ്ങളിലും വിമത നീക്കങ്ങളും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. ഏകീകൃത സിവിൽ കോഡ് മുതൽ മെഡിക്കൽ കോളേജ് വരെ നീളുന്നതാണ് ബി.ജെ.പി വാഗ്ദാനങ്ങൾ. നാളെ വോട്ടെടുപ്പ് നടക്കുന്ന ഹിമാചലിൽ വോട്ടെണ്ണൽ അടുത്ത മാസം 8നാണ്.



TAGS :

Next Story