Quantcast

'പോപ്പുലർ ഫ്രണ്ട് രാജ്യത്ത് മതഭ്രാന്ത് വളർത്താൻ ശ്രമിച്ചു'; പി.എഫ്.ഐയെ വിജയകരമായി നിരോധിച്ചുവെന്ന് അമിത് ഷാ

''പിഎഫ്‌ഐ അതിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തുടങ്ങി, ഒരു പരിധി വരെ സ്വയം വ്യാപിച്ചു. നിരോധനം വൈകിപ്പിക്കുന്നതോ ആനുകൂല്യം നൽകുന്നതോ നല്ലതല്ലെന്നാണ് ഏജൻസികൾക്ക് ലഭിച്ച വിവരം''

MediaOne Logo

Web Desk

  • Updated:

    2023-02-14 06:28:16.0

Published:

14 Feb 2023 6:19 AM GMT

പോപ്പുലർ ഫ്രണ്ട് രാജ്യത്ത് മതഭ്രാന്ത് വളർത്താൻ ശ്രമിച്ചു; പി.എഫ്.ഐയെ വിജയകരമായി നിരോധിച്ചുവെന്ന് അമിത് ഷാ
X

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാജ്യത്ത് മതഭ്രാന്ത് വളർത്താൻ ശ്രമിച്ചുവെന്നും അവരെ വിജയകരമായി നിരോധിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. പിഎഫ്ഐ അംഗങ്ങൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിച്ചുവെന്നും അമിത്ഷാ ആരോപിച്ചു.

കർണാടക സന്ദർശനത്തിനിടെ പിഎഫ്‌ഐ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഷാ നടത്തിയത്. തങ്ങളെ പിഎഫ്ഐയുമായി തുലനം ചെയ്യാൻ ശ്രമിച്ചുവെന്ന് കോൺഗ്രസും തിരിച്ചടിച്ചു. 'ഞങ്ങൾ പി.എഫ്.ഐയെ വിജയകരമായി നിരോധിച്ചു, പി.എഫ്.ഐ തീവ്രതയും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അവരുടെ പ്രവർത്തനങ്ങൾ നല്ലതല്ലെന്ന് കാണിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയിട്ടുണ്ട്''- അമിത്ഷാ അഭിമുഖത്തിൽ പറഞ്ഞു.

പിഎഫ്ഐയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോൺഗ്രസും പിഎഫ്ഐയും ഒന്നാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഷാ പ്രതികരിച്ചു. പിഎഫ്ഐ പ്രവർത്തകർക്കെതിരെ പലതരം കേസുകളുണ്ടെന്ന് ഞാൻ പറഞ്ഞു. കോൺഗ്രസ് സർക്കാർ കേസുകൾ അവസാനിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ കോടതി അത് തടഞ്ഞു, അതിൽ എന്താണ് വിഷമിക്കാനുള്ളതെന്ന് അമിത് ഷാ ചോദിച്ചു.

ദക്ഷിണ കർണാടകയിലും കേരളത്തിലും പിഎഫ്ഐ പ്രശ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. 'ഞങ്ങൾ ഇത് നിരോധിക്കാൻ തീരുമാനിച്ചപ്പോൾ, പിഎഫ്‌ഐ അതിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തുടങ്ങി, ഒരു പരിധി വരെ സ്വയം വ്യാപിച്ചു. നിരോധനം വൈകിപ്പിക്കുന്നതോ ആനുകൂല്യം നൽകുന്നതോ നല്ലതല്ലെന്നാണ് ഏജൻസികൾക്ക് ലഭിച്ച വിവരം. അതിനാൽ ഞങ്ങൾ അത് തീരുമാനിക്കുകയും PFI യെ കർശനമായി നിരോധിക്കുകയും ചെയ്തു. സമൂഹത്തിൽ ഒരു പ്രതികരണവും ഇരുവശത്തുനിന്നും ഉണ്ടായിട്ടില്ല,' ഷാ കൂട്ടിച്ചേർത്തു.

പിഎഫ്ഐയിലെ 1700 അംഗങ്ങളെ കോൺഗ്രസ് വിട്ടയച്ചുവെന്നും, അതേസമയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അതിനെ നിരോധിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 'കോൺഗ്രസ് ദേശവിരുദ്ധരെ ശക്തിപ്പെടുത്തുന്നു, അതിന് ഒരിക്കലും കർണാടകത്തെ സംരക്ഷിക്കാൻ കഴിയില്ല,'' തീരദേശ സന്ദർശനത്തിനിടെ അമിത്ഷാ പറഞ്ഞു.

TAGS :

Next Story