Quantcast

ബലാത്സംഗക്കേസിൽ കാമുകനെതിരെ മൊഴി നൽകിയില്ല; ഗർഭിണിയെ കഴുത്തു ഞെരിച്ച് കൊന്ന് മാതാപിതാക്കൾ

എട്ടുമാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്, ബലാത്സംഗക്കേസിൽ ശനിയാഴ്ച കോടതിയിൽ മൊഴി നൽകാനിരിക്കേയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-08-27 13:10:29.0

Published:

27 Aug 2023 1:05 PM GMT

up pregnant woman killed by parents
X

മുസഫർനഗർ: ബലാത്സംഗക്കേസിൽ കാമുകനെതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിന് ഗർഭിണിയെ കഴുത്തു ഞെരിച്ച് കൊന്ന് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. ശനിയാഴ്ച പീഡനക്കേസിൽ മൊഴി പറയാനിരിക്കേയായിരുന്നു സംഭവം. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

2022 ഒക്ടോബറിലാണ് കാമുകനൊപ്പം യുവതി വീട്ടിൽ നിന്നും ഒളിച്ചോടുന്നത്. എന്നാൽ ഡിസംബറിൽ തന്നെ ഇരുവരെയും കണ്ടെത്തി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. യുവതി ഗർഭിണിയായിരുന്നതിനാൽ ബലാത്സംഗത്തിന് കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ മൊഴി പറയാൻ യുവതിക്ക് മേൽ മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നെങ്കിലും യുവതി വഴങ്ങിയിരുന്നില്ല.

ശനിയാഴ്ച കോടതിയിൽ ഹാജരാകേണ്ടിയിരുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ഇതേക്കുറിച്ച് സംസാരമുണ്ടായി. എന്നാൽ പെൺകുട്ടി മൊഴി പറയാൻ തയ്യാറാകാതിരുന്നതോടെ പ്രകോപിതരായ ദമ്പതികൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ഗൊയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളുകയും ചെയ്തു. കേസിൽ ദമ്പതികൾ കുറ്റം സമ്മതിച്ചതായാണ് മുസഫർനഗർ എസ്പി സഞ്ജീവ് സുമൻ അറിയിക്കുന്നത്.

TAGS :

Next Story