Quantcast

ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മ; റോയിട്ടേഴ്‌സ് സർവെ

പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും സർവെ

MediaOne Logo

Web Desk

  • Published:

    25 April 2024 9:47 AM GMT

Severe unemployment awaits India; Reuters survey,bjp government,youth unemployment,latest news
X

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ. യുവജനങ്ങൾക്ക് വേണ്ടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും സർ​വെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 16 മുതൽ 23 വരെ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ പങ്കെടുത്ത 26ൽ 15 സാമ്പത്തിക വിദഗ്ദരും ഇന്ത്യയിൽ തൊഴിലില്ലായമ വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 8 പേർ ഗ്രാമീണ ഉപഭോഗവും, രണ്ട് പേർ വിലക്കയറ്റവും, ഒരാൾ പട്ടിണിയും വർധിക്കുമെന്നും അഭിപ്രായപ്പെട്ടു.

പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു.​ മൂന്നാമൂഴം ലക്ഷ്യ​മിടുന്ന ബി.ജെ.പി അധികാരത്തിലെത്തിയാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പക്ഷെ നിലവിലെ തൊഴിലില്ലായ്മയുടെ കണക്കുകൾ അടയാളപ്പെടുത്തുന്നത് ബി.ജെ.പിയുടെ ഭരണപരാജയ​മാണ്.

2013-14 വർഷത്തിൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022-23 ലെത്തിയപ്പോൾ വെറും 3.2 ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബർ ഫോഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.6% ആയിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നത് ഇന്ത്യയെ പിടിച്ചുലക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story